ഹിലറി ക്ലിന്‍റണെതിരായ ഇ മെയില്‍ വിവാദം പുനരന്വേഷിക്കുന്നതിനുള്ള നടപടികള്‍എഫ്ബിഐ ആരംഭിച്ചു. ഹിലറിയുടെ അടുത്ത സഹായി ഹൂമാ അബ്ഡിന്‍റെ ഇ മെയിലുകള്‍ പരിശോധിക്കാനുള്ള വാറന്‍റ് എഫ്ബിഐക്ക് ലഭിച്ചു. അതേസമയം എഫ്ബിഐ ഡയറക്ടര്‍ചട്ടവിരുദ്ധമായാണ് പെരുമാറുന്നതെന്ന് സെനറ്റിലെ ഡമോക്രാറ്റ് നേതാവ് ഹാരി റീഡ് ആരോപിച്ചു. വിവാദ ഇ മെയിലുകള്‍ക്ക് ഹിലറിയുമായി ബന്ധമുണ്ടെന്ന വിവരം വെളിപ്പെടുത്തിയ ഡയറക്ടറുടെ നടപടി തെറ്റാണ്. വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മനസിലാക്കിത്തന്നെയായിരുന്നു നീക്കമെന്ന് ഹാരി റീഡ് പറഞ്ഞു.
ആറുലക്ഷത്തില്‍പ്പരം ഇ മെയിലുകളാണ് എഫ്ബിഐ പരിശോധിക്കുക. വോട്ടെടുപ്പിന് തൊട്ടുമുമ്പ് എഫ്ബിഐ കണ്ടെത്തലുകള്‍ പുറത്താവുമോയെന്നത് ഡെമോക്രാറ്റ് ക്യാംപിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുമപ്പുറം സെനറ്റ് , ജനപ്രതിനിധി സഭാ തിരഞ്ഞെടുപ്പുകളെയും എഫ്ബിഐ കണ്ടെത്തലുകള്‍ സ്വാധീനിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്. വെള്ളിയാഴ്ച യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് പുതിയ ഇ-മെയിലുകൾ സംബന്ധിച്ച കാര്യം എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി അറിയിച്ചത്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ കോൺഗ്രസിനെ അറിയിക്കരുതെന്നു ജസ്റ്റീസ് ഡിപ്പാർട്ടുമെന്റ് കോമിയോട് ആവശ്യപ്പെട്ടിരുന്നതാണ്. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ വസതിയിൽ സ്വകാര്യ ഇ-മെയിൽ സർവർ വച്ച ഹില്ലരിയുടെ വിവാദ നടപടിയില്‍ കേസെടുക്കാൻ വിസമ്മതിച്ച കോമി വോട്ടെടുപ്പ് അടുത്ത അവസരത്തിൽ വിവരങ്ങൾ പുറത്തുവിട്ടതാണ് പ്രശ്നമായത്.
രാഷ്ട്രീയ ലാക്കോടെ മാത്രമുള്ള നീക്കമാണിതെന്ന് ഹില്ലരിക്യാമ്പ് ആരോപിച്ചിരുന്നു. എന്നാല്‍ ഹിലറിയുടെ ഇലക്ഷൻ ക്രമക്കേടിന്റെ ഒരുദാഹരണമാണിതെന്നായിരുന്നു ഫീനിക്സിലെ റാലിയിൽ പ്രസംഗിക്കവേ ട്രംപിന്റെ പ്രതികരണം. ഡെമോക്രാറ്റ് സ്‌ഥാനാർഥിയെ സംരക്ഷിക്കാൻ ജസ്റ്റീസ് ഡിപ്പാർട്ടുമെന്റും ശ്രമിക്കുകയാണെന്ന ആരോപണവും ട്രംപ് ഉയര്‍ത്തി. അതേസമയം പുതിയ ഇ-മെയിൽ വിവാദത്തിന്റെ വാർത്ത പുറത്തുവന്നതിനെത്തുടർന്നു ഹില്ലരിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിംഗ്ടൺ പോസ്റ്റ് സർവേയിൽ വ്യക്‌തമായി. ഹില്ലരിക്ക് 46 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ ട്രംപിനു 45 ശതമാനം പേരുടെ പിന്തുണയുണ്ട്. ഒരാഴ്ച മുമ്പ് ഹില്ലരിക്കു 12 പോയിന്റിന്റെ ലീഡുണ്ടായിരുന്നു.