അവിരാചിതമായി കൃഷിയിലേയ്ക്ക് ഇറങ്ങിയ ഒരുപാട് പേർ നമ്മുടെ ചുറ്റിലുമുണ്ട്. സ്വന്തം ജീവിത സാഹചര്യങ്ങളാണ് ഇവരെ കൃഷിയിലേയ്ക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ഇവരിൽ പലരുടെയും കൃഷിയെന്ന തെരഞ്ഞെടുപ്പ് ശരിയായിട്ടുമുണ്ട്. ഇത്തരത്തിൽ കുലതൊഴിലായ മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ടപ്പോഴാണ് ഉദയകുമാർ കൃഷിയെ കുറിച്ച് ചിന്തിച്ചത്.
പരമ്പരാഗതമായി മരപ്പണി ചെയ്യുന്ന കുടുംബത്തിലാണ് ഉദയകുമാർ ജനിച്ചത്. അതിൽ സമർഥമായി രീതിയിലും വേഗത്തിലും പണിയെടുക്കുമ്പോഴാണ് കാർത്തികപ്പളളി മഹാദേവികാട് സ്വദേശി ഉദയകുമാറിന് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. അപകടശേഷം മരപ്പണിക്ക് ചെറിയ ഇടവേള നൽകി. ഈ വേളയിൽ എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് കൃഷി ചെയ്യാൻ തീരുമാനിച്ചത്. കൃഷിയിൽ സജീവമായ അദ്ദേഹത്തിന് ഇപ്പോൾ കൃഷി തരുന്നത് നൂറുമേനിയാണ്.