അരങ്ങ് തകർത്ത നാടകങ്ങൾ; കലാപ്രേമികൾക്ക് ആവേശമായി ഭരത് മുരളി നാടകോത്സവം

drama
SHARE

കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമാണ് അബുദാബിയിലെ ഭരത് മുരളി നാടകോത്സവം. പ്രവാസലോകത്തെ നാടകപ്രതിഭകൾക്കും നാടകപ്രമേികൾക്കും ആവേശമായ നാടകോത്സവത്തിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഗള്‍ഫിലെ നാടകരംഗത്തും ഏറെ ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് ഓരോ നാടകങ്ങളും ആണ് അരങ് തകർത്തത് .  യു.എ.ഇയുടെ വിവിധ പ്രവശ്യകളില്‍ നിന്നുള്ള 8 നാടകങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

അബുദാബി മലയാളി സമാജം അവതരിപ്പിച്ച നാടകം ചാവേർ എന്ന നാടകം  അവതരണ മികവിനാലും അഭിനേതാക്കളുടെ മികവുറ്റ പ്രകടനത്താലും ശ്രദ്ധേയമായി. ചാവേറുകളും, മാമാങ്കവും ആധുനിക ഭീകരതയുമെല്ലാം ഇഴ പിരിഞ്ഞ കഥയാണ് ചാവേർ . കഴിഞ്ഞ വർഷത്തെ ഭരത് മുരളി നാടകോത്സവത്തിൽ മികച്ച പ്രവാസി സംവിധായകനുള്ള  പുരസ്‌കാരം നേടിയ കെ.വി ബഷീറാണ് സംവിധാനം.

പ്രവാസലോകത്തെ നാടകപ്രവർത്തകൻ ബിജുകിഴക്കനേലയും ഷിജുമുരുക്കുംപുഴയും ചേർന്നൊരുക്കിയ അർദ്ധനാരീശ്വരൻ ലളിതമായ അവതരണത്താലും കാലിക പ്രസക്തിയാലും ശ്രദ്ധേയമായി. സ്ത്രീയും പുരുഷനും ഒരേ ആത്മാവായ് ചേർന്ന് നിൽക്കുമ്പോൾ അവിടെ ദൈവീകത ഉടലെടുക്കുന്നുവെന്നും അതിനിടയിലുണ്ടാകുന്ന അകൽച്ചകൾ അതേ ദൈവമെന്ന സങ്കല്പത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് നാടകകൃത്ത് പറഞ്ഞുവെക്കുന്നത്.

 ദുബായിലെ സുധീർ ബാബുട്ടൻ സംവിധാനം ചെയ്ത ചാവ് സാക്ഷ്യം എന്ന നാടകം ഉൾപ്പടെ മൂന്ന് നാടകങ്ങളാണ് പ്രവാസലോകത്തെ പ്രതിനിധീകരിച്ചത്.

പ്രശസ്തസിനിമ നാടക സംവിധായകനും ദേശീയ അവാർഡ് ജേതാവും 5  തവണ ഭരത് മുരളി നാടകോത്സവത്തിൽ മികച്ച സംവിധകാനുള്ള പുരസ്‌കാരം ലഭിച്ച സുവീരൻ ഉൾപ്പടെയുള്ള സംവിധകയരാണ് നാട്ടിൽ നിന്നുമെത്തിയത്. വിധികർത്താക്കളായ നരിപ്പറ്റ രാജു, ടി.വി. ബാലകൃഷ്ണൻ എന്നിവരാണ് വിധകർത്താക്കൾ. അബുദാബി കേരള സോഷ്യല്‍ സെന്‍ററിൻറെ നേതൃത്വത്തിലാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. ബീരാൻ കുട്ടി നാടകങ്ങളെ ഇഷ്ടപ്പെടുന്ന പ്രവാസിമലയാളികളുടെ സജീവസാന്നിധ്യമാണ് നാടകോത്സവത്തെ വിജയിപ്പിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...