ആലപ്പുഴയില്‍, മുദ്യാവാക്യം വിളിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെയും എസ്കോട്ട് സംഘത്തിന്‍റെയും ഇല്ലാത്ത അധികാരപ്രയോഗവും ലാത്തിയടിയും കഴിഞ്ഞിട്ട് ദിവസം നാലായി.. സുരക്ഷാ വീഴ്ചയാണ് ആ പൊലീസ് ഉദോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത്, അധികാര പരധി വിടലും പ്രോട്ടോക്കോള്‍ ലംഘനവുമാണ്. അത് കണ്ടഭാവം നടിക്കാതെ നാലാംദിനവും അവശ്യസിനീയം ന്യായം നിരത്തുന്നു മുഖ്യമന്ത്രി. നാടാകെ കണ്ട അടിയുടെ ദൃശ്യങ്ങളും, അതേ കുറിച്ചുള്ള പത്രവാര്‍ത്തകളും മുഖ്യമന്ത്രി ഇതുവരെയും കണ്ടില്ല, അറിഞ്ഞില്ല.. എന്തിനീ ന്യായം, എന്തുകൊണ്ടീ ന്യായം.