പാണ്ടിമേളത്തിന്റെ രൗദ്രഭാവം പൂണ്ട് വീണ്ടും ഇലഞ്ഞിത്തറ. ഇരുപത്തിനാലാം വട്ടവും മേളപ്രമാണം ചമച്ച പെരുവനം കുട്ടന്‍മാരാര്‍ക്കൊപ്പം മകന്‍ കാര്‍ത്തിക്കും മുന്‍നിരയില്‍ സ്ഥാനംപിടിച്ചതിനും വടക്കുന്നാഥന്റെ തിരുമുറ്റം സാക്ഷിയായി
കുടകള്‍ കൊണ്ട് അന്യേന്യം തീര്‍ത്ത് തൃശൂര്‍ പൂരപ്പറമ്പില്‍ കുടമാറ്റം. രാവ് അണയുംവരെ കാത്തുനിന്ന തിരുവമ്പാടിയും പാറമേക്കാവും വര്‍ണവും വെളിച്ചവും കൊണ്ടൊരു മായാജാലമാണ് പൂരപ്പറമ്പില്‍ തീര്‍ത്തത്.