പുറത്തെ ചൂടൊന്നും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുന്നില്ല. എൽഡിഎഫിന്റെയും യുഡിഫിന്റെയും സ്ഥാനാർഥികൾ കളത്തിലിറങ്ങുമ്പോൾ മറ്റ് മുന്നണികളുടെ സ്ഥാനാർഥികളും ഉടൻ രംഗത്തെത്തും. പൂർണമായും നഗര പ്രദേശമായ തൃക്കാക്കരയിൽ വികസന പ്രശ്നങ്ങളാണ് ചർച്ച. ഒപ്പം തുടക്കത്തിലേ വിവാദക്കൊടിയേറ്റവും. തൃക്കാക്കരയുടെ മനസിലെന്തെന്ന് അറിയാം.