കേരളത്തിന്റെ പൊതുരാഷ്ട്രീയം ചർച്ച ചെയ്യാൻ പോകുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് പോലെയല്ല മറ്റൊരു തിരഞ്ഞെടുപ്പ്. ഗ്രൂപ്പിന് അതീതമായി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. സ്ത്രീകൾക്കും യുവാക്കൾക്കും വിജയസാധ്യത കണക്കിലെടുത്ത് അവസരം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. നിലപാടിലും പ്രവർത്തന ശൈലിയിലും പിണറായി വിജയനോട് വിയോജിപ്പുണ്ട്. സിപിഎമ്മിൽ നിന്ന് ആദരവുള്ള നേതാവ് ഇഎംഎസ് ആണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ മല്‍സരത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുമായി ഒരുവിഷയത്തിലും അഭിപ്രായവ്യത്യാസമുണ്ടാവില്ല. യു.ഡി.എഫിന് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് നിലവിലെ ധാരണ. പാര്‍ട്ടി നല്‍കുന്ന ഏത് ദൗത്യവും ഏറ്റെടുക്കും. സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കിലും വിഷമമില്ലെന്ന് മനോരമ ന്യൂസിനോട്് രമേശ് ചെന്നിത്തല പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ വിഡിയോ കാണാം.