അഞ്ച് ആംബുലന്‍സുകളാണ് ഒരേസമയം പ്രവീണിന്റെ വീട്ടുമുറ്റത്തേക്ക് എത്തിയത്. പുറപ്പെട്ടത് സന്തോഷം മാത്രം പ്രതീക്ഷിച്ച ഒരു യാത്ര. നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരണം അവരെ വിധിയായി കാത്തിരുന്നു. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് ആ നാടിന് താങ്ങാവുന്നതിലും ഏറെയായിരുന്നു ചേതനയറ്റ അവരുടെ മടക്കം. കണ്ടുനിന്നവരെല്ലാം കരഞ്ഞു. ആ കരച്ചിലിന്, വേദനയ്ക്ക് ഒരു ഭാഷയേ ഉണ്ടായിരുന്നുള്ളു. നിസഹായനായ വെറും മനുഷ്യരുടെ വേദന. ഈ ദിവസം നമ്മള്‍ മലയാളികള്‍ക്ക് തുടങ്ങിയത് അങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ ദിനാന്ത്യം അതേ കാഴ്ചകള്‍ നമുക്ക് മുന്നില്‍ ആവര്‍ത്തിക്കുന്നു, അങ്ങ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന്. കേരളത്തിന്റെയാകെ നൊമ്പരമായ ആ വാര്‍ത്തയിലേക്കാണ് ഈ അരമണിക്കൂര്‍. വിഡിയോ കാണാം.
കണ്ണീരോർമയായി നേപ്പാൾ യാത്ര; വിതുമ്പി നാട്
SHOW MORE