2018 ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള അഭിപ്രായവോട്ടെടുപ്പ് പതിനായിരത്തിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തി. കല്യാണ്‍ സില്‍ക്സിന്‍റെ സഹകരണത്തോടെ നടത്തുന്ന 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2018'–ന്‍റെ പ്രാഥമികപട്ടികയില്‍ പത്തുപേര്‍ ഇടംനേടി. ഒരാഴ്ചത്തെ വോട്ടെടുപ്പിലൂടെ നാലുപേര്‍ രണ്ടാം റൗണ്ടിലെത്തും. ഒരുമാസം നീളുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനൊടുവില്‍ വാര്‍ത്താതാരത്തെ പ്രഖ്യാപിക്കും. മനോരമ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡാണ് പ്രാഥമികപട്ടിക തയ്യാറാക്കിയത്. പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാക്കിയായിരുന്നു പ്രഖ്യാപനം. കായിക താരം ജിന്‍സണ്‍ ജോണ്‍സന്‍, നടി കീര്‍ത്തി സുരേഷ് , ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ക്വിസ് ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍, നടി പ്രിയ പ്രകാശ് വാരിയര്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ശശി തരൂര്‍ എം.പി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, വിമന്‍ ഇന്‍ സിനിമ കലക്ടീവ്, പ്രളയരക്ഷാപ്രവര്‍ത്തകരായ മല്‍സ്യത്തൊഴിലാളികള്‍ എന്നിവരാണ് പ്രാഥമികപട്ടികയിലുള്ളത്.
ജിന്‍സന്‍ ജോണ്‍സന്‍– അരനൂറ്റാണ്ടിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരം. 800 മീറ്ററില്‍ വെള്ളി മെഡല്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ട് ദേശീയ റെക്കോര്‍ഡുകളും ജിന്‍സണ്‍ ഈ വര്‍ഷം തകര്‍ത്തു. ഏപ്രിലില്‍ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത് ഗെയിംസില്‍ 1500 മീറ്ററില്‍ ജിന്‍സണന്‍ മറികടന്നത് ബഹാദൂര്‍ പ്രസാദിന്‍റെ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. ജൂണില്‍ ഗുവാഹത്തിയില്‍ നടന്ന ഇന്‍റര്‍ സ്റ്റേറ്റ് അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ജിന്‍സണ്‍ തകര്‍ത്തത് അത്‍ലറ്റിക്സില്‍ രാജ്യത്തെ ഏറ്റവും പഴക്കമുള്ള റെക്കോര്‍ഡ്. </p>
കീര്‍ത്തി സുരേഷ്– മഹാനടിയെന്ന ഒറ്റച്ചിത്രംകൊണ്ട് രാജ്യമൊട്ടാകെ ആരാധകരെ നേടി. പഴയകാലനടി സാവിത്രിയുടെ ജീവിതം തിരശീലയിലേക്ക് ഗംഭീരമായി പകര്‍ത്താന്‍ കീര്‍ത്തിക്ക് കഴിഞ്ഞെന്ന് സിനിമാലോകം വാഴ്ത്തി. നാലുവര്‍ഷത്തിനിപ്പുറം പ്രതിഭ കൊണ്ട് തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ നടിയെന്ന് വിലയിരുത്തല്‍. ധനുഷ്, സൂര്യ, വിജയ്, വിക്രം, വിശാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായിക.
2018 ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമെന്ന് സാഹിത്യകാരൻ സേതുവും, മാധ്യമ പ്രവർത്തക എം സുചിത്രയും പരിശോധിക്കുന്നു.