സമയക്രമങ്ങളും കാലഗണനയും മഹാദുരന്തങ്ങൾക്ക് മുന്നിൽ അപ്രസക്തമാകും. എല്ലാം മായ്ക്കുന്ന കടൽ പോലെ ദുരന്തങ്ങളങ്ങനെ മലയും മണ്ണും വെള്ളവുമായി എത്തും. ജൂണ്‍ 13 ബുധനാഴ്ച രാത്രി ഇരുണ്ടുവെളുത്തപ്പോൾ കോഴിക്കോട് കട്ടിപ്പാറയിൽ 14 ജന്മങ്ങൾ മണ്ണോട് ചേർന്നു. ആദ്യകണക്ക് പത്ത്. അഭ്യൂഹങ്ങള്‍ മാത്രമെന്ന് സർക്കാർ കണക്കുകൾ. അവശേഷിപ്പൊന്നുമില്ലാതെ ഒരു കുടുംബം അപ്രത്യക്ഷമായി പോയപ്പോൾ കണക്കില്ലാതെ പോയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. കലിതുള്ളിയെത്തിയ കാലവർഷം തകർത്തെറിഞ്ഞത് ഒരു നാടിനെ...