'അങ്കിള്‍ ഇവിടെ ഒപ്പിടൂ'; മൃതദേഹവുമായി ബാങ്ക് ലോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച് യുവതി

dollar
SHARE

മൃതദേഹം വീല്‍ച്ചെയറില്‍ കൊണ്ടുവന്ന് ജീവനുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് 3200 ഡോളര്‍ ബാങ്ക് ലോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച് യുവതി. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലാണ് സംഭവം. 68 വയസുകാരന്‍ പൗളോ റോബര്‍ട്ടോ എന്നയാള്‍ മരിച്ച് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഇയാളുടെ മൃതദേഹവുമായി അനന്തിരവള്‍ ബാങ്കിലെത്തി ലോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

എറിക ഡി സൂസ നുനെസ് എന്ന യുവതിയാണ് പിടിയിലായത്. വീല്‍ച്ചെയറിലിരിക്കുന്ന ആളുടെ തല എറിക നേരെയാക്കി വയ്ക്കുന്നത് കണ്ടതോടെയാണ് ബാങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. 'നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ഇതില്‍ ഒപ്പിടണം. നിങ്ങള്‍ക്കായി എനിക്ക് ഒപ്പിടാനാവില്ല' എന്ന് ജീവനില്ലാത്ത ആളോട് യുവതി പറഞ്ഞു. 

വിദഗ്ധ പരിശോധനയില്‍ ഏതാനും മണിക്കൂര്‍ മുന്‍പ് ഇയാള്‍ മരിച്ചിരുന്നതായി വ്യക്തമായി. മരിച്ചയാളുടെ മൃതദേഹവുമായി ബാങ്ക് ലോണ്‍ തട്ടിയെടുക്കാന്‍ വന്നതിന് പിന്നില്‍ യുവതി തനിച്ചാണോ അതോ മറ്റാരെങ്കിലും പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിലും സമാനമായ സംഭവം നടന്നിരുന്നു. മരിച്ചയാളുടെ പെന്‍ഷന്‍ തട്ടിയെടുക്കാനായി മൃതദേഹവുമായി പോസ്റ്റ് ഓഫീസിലെത്തുകയായിരുന്നു.

MORE IN WORLD
SHOW MORE