കാമുകി വിളിച്ചു, ഓടിച്ചെന്ന് പതിനാലുകാരന്‍; പിന്നാലെ കുത്തേറ്റു മരണം

boy-stab
SHARE

കാമുകിയെ രക്ഷിക്കാനോടിയെത്തിയ പതിനാലുകാരന്‍ കുത്തേറ്റു മരിച്ചു.  വ്യോമിംഗിലെ മാളിലാണ് ഈ ദാരുണസംഭവം നടന്നത്. രണ്ടുപേര്‍ തന്നെയും സുഹൃത്തിനെയും പിന്തുടരുന്നുണ്ടെന്ന് പറഞ്ഞാണ് റോബര്‍ട്ട് ഡീന്‍ മഹര്‍ എന്ന പതിനാലുകാരനെ കാമുകി വിളിച്ചത്. മഹര്‍ എത്തിയപ്പോള്‍ പതിനഞ്ചുവയസുകാരായ രണ്ടു ആണ്‍കുട്ടികള്‍ മഹറിന്റെ കൂട്ടുകാരിയെ പിന്തുടരുന്നത് കണ്ടു.  

 ഡൊമിനിക് അൻ്റോണിയോ റിച്ചാർഡ് ഹാരിസ്, ജാരെത്ത് ജോസ്ഫ്ലി സബാസ്റ്റ്യൻ പ്ലങ്കറ്റ് എന്നീ രണ്ടുപേർ ചേർന്നാണ് പെൺകുട്ടികളെ ഉപദ്രവിച്ചത്. ഇത് ചോദിക്കാനും കൂട്ടുകാരിയെ രക്ഷിക്കാനുംചെന്ന മഹറിനെ അവർ അവിടെ വച്ച് കുത്തുകയായിരുന്നു. രണ്ട് തവണ  മഹറിന്റെ വയറ്റിൽ കുത്തേറ്റിട്ടുണ്ട്. 

അതേസമയം  മഹറിനോടുണ്ടായ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിലാണ് ഡൊമിനിക്കും ജാരത്തും മഹറിന്റെ  കൂട്ടുകാരിയെ പിന്തുടർന്നത്.  മഹർ ഇവരെ ‘ഫ്രീക്ക്സ്’ എന്ന് മുന്‍പ് വിളിച്ചതാണ് പ്രശ്നമായത്.  ആ പകയാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണമായത്. മഹറിന്റെ കമന്റുകൾക്ക് ചോര കൊണ്ട് തന്നെ പകരം വീട്ടിയെന്നാണ് രണ്ടു പ്രതികളും പറഞ്ഞത്. 

Boy stabbed to death at the mall when protecting his girlfriend

MORE IN WORLD
SHOW MORE