സെര്‍ബിയയില്‍ സ്കൂളില്‍ വെടിവയ്പ്; 8 കുട്ടികളടക്കം 9 മരണം

Police officers block the street around the Vladislav Ribnikar school in the very center of Belgrade, Serbia, Wednesday, May 3, 2023. A teenage boy opened fire early Wednesday in a school in central Belgrade, causing injuries, Serbian police said. (AP Photo/Darko Vojinovic)

സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ സ്കൂളില്‍ 14 വയസുള്ള വിദ്യാര്‍ഥി 8 സഹപാഠികളെയും സുരക്ഷാ ഗാര്‍ഡിനെയും വെടിവച്ചുകൊന്നു. അച്ഛന്റെ തോക്കുമായെത്തിയാണ് വിദ്യാര്‍ഥി കൂട്ടക്കുരുതി നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉദ്ദേശ്യമോ കാരണമോ വ്യക്തമായിട്ടില്ലെന്ന് സെര്‍ബിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ വ്ലാദിസ്ലാവ് റിബ്നികര്‍ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ ആറ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരുക്കേറ്റിട്ടുണ്ട്.

പുതുതായി ചേര്‍ന്ന വിദ്യാര്‍ഥിയാണ് അക്രമം കാട്ടിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതുവരെ ഒരുവിധത്തിലുള്ള മോശം പെരുമാറ്റവും ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അധ്യാപകര്‍ പൊലീസിനോട് പറഞ്ഞു.

തോക്കും ആയുധങ്ങളും കൈവശം വയ്ക്കുന്നതിന് കര്‍ശന നിയന്ത്രണമുള്ള സെര്‍ബിയയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണയല്ല. നിയമം കര്‍ശനമാണെങ്കിലും 1990കളിലെ യുദ്ധകാലത്ത് വലിയതോതില്‍ അനധികൃത ആയുധങ്ങള്‍ സെര്‍ബിയയില്‍ എത്തിയിരുന്നു. ഇവിടെ നൂറില്‍ 39 പേരുടെ പക്കലും തോക്കുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

Eight students and a security guard are dead after a shooting at a school in Serbia's capital Belgrade