പ്രസവത്തിന് ഒരു മാസം ശേഷിക്കെ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ

illinois-murder
SHARE

പൂർണ്ണ ഗർഭിണിയായ 22 കാരിയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇല്ലിനോയ് ബൊളിവർ സ്ട്രീറ്റിലെ 3400 ബ്ലോക്കിൽ നിന്നു ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണു വിവരം പുറത്തറിയുന്നത്. ജൂൺ 9 നു നടന്ന സംഭവത്തിന്റെ വിശദവിവരങ്ങൾ ഇല്ലിനോയ്സ് പൊലീസ് ഇന്നാണു പുറത്തുവിട്ടത്.

ലീസ് എ ഡോഡിനെ കാണാൻ അപ്പാർട്ട്മെന്റിൽ എത്തിയ അമ്മയ്ക്കു കാണാൻ കഴിഞ്ഞതു തല അറുത്തു മാറ്റപ്പെട്ട മകളുടെ ശരീരമാണ്. കാമുകൻ ഡിയാൻഡ്ര ഹോളോവെയുമായി കഴിഞ്ഞ രണ്ടു വർഷമായി ലീസ് ഡോസിന് അടുപ്പമുണ്ടായിരുന്നു. യുവതിയുടെ പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണു കാമുകന്റെ ക്രൂരതയ്ക്ക് ഇവർ ഇരയായത്. യുവതി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനടുത്തു മാലിന്യമിടാൻ വച്ചിരുന്ന വലിയ പാത്രത്തിൽ ആണു യുവതിയുടെ തല നിക്ഷേപിച്ചിരുന്നത്. ഇക്കാര്യം പ്രതി തന്നെയാണു പൊലീസിനെ അറിയിച്ചത്.

പ്രതിയുടെ പേരിൽ രണ്ടു ഫസ്റ്റ് ഡിഗ്രി മർഡറിൽ കേസ്സെടുത്തിട്ടുണ്ട്. രണ്ടു മില്യൻ ഡോളറിൽ ജാമ്യം അനുവദിച്ച പ്രതിയെ ജൂൺ 24ന് മാഡിസൺ കൗണ്ടി സർക്യൂട്ട് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട യുവതിയുടെ വയറ്റിലുണ്ടായിരുന്ന കുട്ടി കാമുകൻ ഹോളോവെയുടേതല്ലെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത്.

MORE IN WORLD
SHOW MORE