‘ഇതാ വീണ്ടും ഹിറ്റ്ലർ..’ സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്ക് പിന്നാലെയാണ് ജർമൻ പൊലീസ്. ഫാസിസ്റ്റ് ഭരണാധികാരിയും ക്രൂരനായ സ്വേച്ഛാധിപതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‍ലറിന്‍റെ ഓർമകളാണ് ഇൗ വിഡിയോ തിരികെകൊണ്ടുവന്നിരിക്കുന്നത്. ജര്‍മനിയിലെ അഗസ്റ്റസ്ബര്‍ഗിലാണ് ഹിറ്റ്ലർ വേഷത്തിൽ ഇരുണ്ട കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന തരത്തിൽ ഒരാൾ എത്തിയത്.
ഒറ്റ നോട്ടത്തിൽ ഇതു ഹിറ്റ്ലർ തന്നെയല്ലേ എന്നു ആരും സംശയിച്ച് പോകും ഇയാളെ കണ്ടാൽ. ജനക്കൂട്ടത്തിന് നടുവിലെത്തി പഴയ മോഡലിലുള്ള ഒരു മോട്ടോര്‍ സൈക്കിളില്‍ ഇൗ അപരൻ ഹിറ്റ്ലർ സവാരി നടത്തി. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി സൈനികന്‍റെ യൂണിഫോം ധരിച്ച ഒരാളാണ് മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്നത്. അപരനാകട്ടെ ഹിറ്റ്ലറുടെ രീതിയിൽ ജനത്തെ നോക്കി കൈവീശി സവാരി തുടർന്നു.
എന്നാൽ ഇൗ വിഡിയോ വൈറലായതോടെ രോഷവും ഉയർന്നു. അപരന് സമീപം ഒരു െപാലീസുകാരൻ എത്തി ഫോട്ടോ എടുക്കുന്നതും വഴിയാെരുക്കി കൊടുക്കുന്നതും വിഡിയോയിൽ കാണാമായിരുന്നു. ഇതോടെ രോഷം ഇരട്ടിച്ചു. ഹിറ്റ്ലറെപ്പോലെ വേഷം ധരിച്ച് ഒരാള്‍ സഞ്ചരിക്കുന്നത് അന്വേഷിക്കേണ്ട കാര്യമാണെന്ന് പൊലീസും വ്യക്തമാക്കി. സംഭവത്തില്‍ സക്സോണി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.