ഇൗ അമ്മയുടെ കണ്ണീരിന് ഒടുവിൽ കിട്ടിയത് മധുരം നിറഞ്ഞ സമ്മാനങ്ങളാണ്. ആദ്യത്തെ കുഞ്ഞിന് ശേഷം മൂന്നുവട്ടം ഗർഭം അലസിയതോടെ ഇനിയൊരു കുഞ്ഞ് എന്ന സ്വപ്നം വിദൂരമാണെന്നായിരുന്നു ഡയാനയും കോൾബിയും വിചാരിച്ചത്. എന്നാൽ ആ വിഷമങ്ങൾക്കും കണ്ണീരിനും പ്രാർഥനകളും ഒടുവിൽ സഫലമായി. നാലാമത് ഗർഭം ധരിച്ച ഇൗ അമ്മയ്ക്ക് ലഭിച്ചത് നാലു മക്കളെയാണ്. നഷ്ടപ്പെട്ട കൺമണികൾക്കു പകരമെന്നപോലെ ഇൗ അമ്മയ്ക്ക് ഒറ്റ പ്രസവത്തിൽ നാലു കുഞ്ഞുങ്ങൾ.
28 കാരിയായ ഡയാന ചില്‍ഡ്ഡ്രെസ്, കോള്‍ബി ദമ്പതികള്‍ക്ക് മൂത്തമകന്‍ ലിങ്കനെക്കൂടി ചേർത്ത് ഇപ്പോൾ അഞ്ചു കുട്ടികളാണ്. ആദ്യത്തെ കുട്ടിയെ വേഗം ഗര്‍ഭം ധരിക്കാന്‍ സാധിച്ചുവെങ്കിലും പിന്നീട് ഗര്‍ഭധാരണത്തിനു പ്രയാസം നേരിട്ടിരുന്നു. തുടര്‍ന്നാണ് കാരണം കണ്ടെത്താന്‍ സാധിക്കാതെ മൂന്നു വട്ടം ഗര്‍ഭം അലസിയതും. അങ്ങനെ പ്രതീക്ഷ കൈവിട്ടു ജീവിക്കുമ്പോള്‍ ആണ് നാലാമതും ഗര്‍ഭിണിയായത്.
എന്നാല്‍ നാലുകുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ, കുഞ്ഞുങ്ങൾ രക്ഷപ്പെടാൻ മുപ്പതു ശതമാനം സാധ്യത മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ വലിയ പ്രയാസങ്ങള്‍ നേരിടാതെ ഡയാനയ്ക്കും കോള്‍ബിക്കും തങ്ങളുടെ കണ്മണികളെ ലഭിച്ചു. ജൂണ്‍ 29 ന്, ഗർഭകാലം ഇരുപത്തിയെട്ട് ആഴ്ച പിന്നിട്ടപ്പേഴാണ് ഓട്ടോ, വില്ല്യം, സൈമണ്‍, വില്ലീസ് എന്നീ കണ്മണികളുടെ ജനനം. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നതൊഴികെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല.
ഇപ്പോള്‍ അഞ്ചു മക്കളുമായി സന്തോഷത്തോടെ കഴിയുകയാണ് ഈ ദമ്പതികള്‍.