ഹിരോഷിമ ദിനത്തിന്‍റെ നടക്കുന്ന ഓർമ്മയ്ക്ക് ഏഴ് പതിറ്റാണ്ട്. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത് . സമാധാനത്തിന് ആഹ്വാനവുമായി ജപ്പാനിൽ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തു .
ഒരു നിമിഷാർദ്ധം കൊണ്ട് സർവ്വം ചാമ്പലായ അണുബോംബ് സ്ഫോടനം. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെ 13 29 ബോംബർ വിമാനം നടത്തിയ മനുഷ്യത്വരഹിതമായ പ്രകൃതിയിൽ ഹിരോഷിമയുടെ 95 ശതമാനവും ഇല്ലാതായി. ഒറ്റയടിക്ക് 50000ത്തിൽ അധികം ആളുകൾക്ക് ജീവഹാനി ,37,000 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അണുവിസ്ഫോടനത്തിന്‍റെ ദുരന്തം പേറി ഇന്നും ജീവിക്കുന്നവരും അനവധി. ഹിരോഷിമയെ ചാമ്പലാക്കി ദുരന്തം മൂന്നു ദിവസം കഴിഞ്ഞപ്പോൾ നാഗസാക്കിയേയും ചുട്ടെരിച്ചു, അമേരിക്കൻ സൈനിക ശക്തി. 74 വർഷങ്ങൾക്കിപ്പുറം ഈ ദിനത്തിന്‍റെ നടക്കുന്ന ഓർമ്മയിൽ സമാധാനത്തിനായി അണ്വായുധങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം നൽകുകയാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ. ദുരന്തത്തിൽ ജീവൻ വെടിയേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നിൽ അമ്പതിനായിരത്തോളം പേർ ഒത്തുകൂടി. ശിരസ് നമിച്ച് സമാധാനത്തിന്‍റെ മണിക്കിലുക്കത്തോടെ അവർ ആ ദുരന്ത ദിനം ആചരിച്ചു. യുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കുവാൻ ഉള്ള ആഹ്വാനം മാനം നൽകി ഷിൻസോ ആബെ
ചരിത്രത്തിലാദ്യമായി ആയി മനുഷ്യനെ ലക്ഷ്യംവെച്ച് ആക്രമണം നടന്നത് ഹിരോഷിമയിൽ ആണ്. മനുഷ്യരാശി ഇനിയൊരിക്കലും അനുഭവിക്കരുതെന്ന് എ ലോകം മുഴുവൻ ആഗ്രഹിക്കുന്ന ഹിരോഷിമ നാഗസാക്കി ദുരന്തം ഇന്നും ചരിത്രത്തിലെ കറുത്ത ദിനം ആയി തന്നെ തുടരു