ഗർഭിണിയുടെ വയറ് കീറി പുറത്തെടുത്ത ആ കുഞ്ഞും മരിച്ചു; നടുക്കും ക്രൂരതയുടെ ബാക്കി

baby-daed
SHARE

ഗർഭിണിയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും അവരുടെ  വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്ത സംഭവം ആരും മറക്കില്ല. 20  വയസ്സുകാരിയായ മർലിൻ ലോപസാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.ഇപ്പോഴിതാ മറ്റൊരു വേദനിപ്പിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. വയറ് കുത്തി പിളർന്നു പുറത്തെടുത്ത കുഞ്ഞും മരിച്ചു. ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം മായും മുമ്പേയാണ് ജന്മം നൽകിയ പിതാവിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ജൂൺ 14ന് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ഏപ്രിൽ 13നായിരുന്നു മനുഷ്യ മനസാക്ഷി മരവിച്ചു പോയ സംഭവങ്ങൾ അരങ്ങേറിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിയും അവരുടെ മകളുമാണ് പ്രധാനപ്രതികള്‍. 46 വയസ്സുകാരി ഫിഗുവേറ എന്ന സ്ത്രീയും അവരുടെ മകള്‍ 24 വയസ്സുകാരി ഡിസൈറി ഫിഗുവേറയും കൂടി ഗര്‍ഭിണിയെ വീട്ടില്‍ വിളിച്ചുവരുത്തി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ശ്രദ്ധ മാറ്റുകയായിരുന്നത്രേ. അതിനുശേഷമാണ് കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി കൊലപാതകം നടത്തിയത്. മൃതദേഹം വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്ന ക്യാനില്‍ ഉപേക്ഷിക്കുകയും ചെയ്തു. മകൾക്ക് കുട്ടിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞതോടെയാണ് ഇത്തരമൊരു കൊടുംപാതകത്തിന് മുതിർന്നത്.

ബലാൽക്കാരത്തോടെ കുഞ്ഞിനെ പുറത്തെടുത്ത ശേഷം ക്ലാറിസ മറ്റുള്ളവരോട് താൻ ജന്മം നൽകിയ കുട്ടിക്ക് ചലനമില്ല എന്ന് പറഞ്ഞു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് ജന്മം നൽകിയത് ക്ലാറിസയല്ലെന്നും യഥാർത്ഥ മാതാവിന്റെ ശരീരം ക്ലാറിസയുടെ ഗാർബേജ് കാനിൽ നിന്നും കണ്ടെടുക്കുകയുമായിരുന്നു. ക്ലാറിസയും മകളും ക്ലാറിസയുടെ കാമുകനും ഈ കേസിൽ പ്രതികളാണ്

MORE IN WORLD
SHOW MORE
Loading...
Loading...