ജർമ്മനിയിലെ അതിപ്രശസ്തമായ ലിഡിൽ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ അരിയുടെ പാക്കറ്റിനകത്ത് ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്ന് ജർമ്മനിയിൽ വൻ പ്രതിഷേധം. സമൂഹമാധ്യമങ്ങളിലൂടെയുളള പ്രതിഷേധം ട്രോളുകളുടെയും പരിഹാസത്തിന്റെയും രൂപത്തിൽ ടൈംലൈനുകളിൽ ഒഴുകിയെത്തി.
റിച്ചാര്‍ഡ് ലീച്ച് എന്നയാള്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ പിലാവു റൈസ് പാക്കറ്റിനകത്താണ് എലിയെ കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി മാറി. ഇതിന് പിന്നാലെയാണ് ലിഡിലിനെതിരെ പരിഹാസവും ട്രോളുകളും ശക്തമായത്. ഈ എലി എങ്ങനെയാണ് ഈ പാക്കറ്റിനുളളിൽ കയറിപയറ്റിയതെന്ന് പറഞ്ഞു തരാൻ നിങ്ങൾക്ക് കഴിയുമോ? എന്റെ വീട് പാചകം ചെയ്ത എലിയെ മണക്കുന്നു.എന്റെ ഭാര്യ നിർത്താതെ ഛർദ്ദിക്കുകയാണ്. ദയവായി ഉത്തരം നൽകൂ... ചിത്രത്തോടോപ്പം റിച്ചാർഡ് ട്വീറ്റ് ചെയ്തു.
റിച്ചാർഡിന്റെ ട്വീറ്റ് 7,600 ൽ അധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും പതിനായിരത്തിലധികം ലൈക്ക് ലഭിക്കുകയും ചെയ്തു. ട്വീറ്റ് വൈറലായി മാറിയതോടെ ലിഡില്‍ കമ്പനി ക്ഷമാപണം നടത്തി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും റിച്ചാര്‍ഡിനോട് മാപ്പ് ചോദിക്കുന്നതായും കമ്പനി വക്താവ് അറിയിച്ചു. സമൂഹമാധ്യമങ്ങൾ ലിഡിലിനെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. കൂടെ സലാഡ് കൂടി വെക്കാമായിരുന്നില്ലേ എന്ന ഒരു ട്രോളന്റെ കമന്റ് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ തംരഗമായി മാറുകയും ചെയ്തു.