ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘപരിവാർ നടത്തിയത് ക്രൂരമായ ആക്രമണം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. മാർച്ച് മൂന്നിന് ബിഹാറിലെ ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. പ്രാർഥനയ്ക്കിടെ അതിക്രമിച്ചുകടന്ന ഹിന്ദുത്വ വാദികൾ സനാതന ധർമം പറഞ്ഞാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പാസ്റ്റർ പറയുന്നു. മുന്നൂറോളം പേർ ചേർന്ന് ഒന്നേകാൽ മണിക്കൂർ മർദിച്ചു. ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചു. ക്രൂരമായ ആക്രമണത്തിനിടെ മരിച്ചുപോകുമെന്ന് തോന്നിയെന്നും പാസ്റ്റർ പറഞ്ഞു. ‘തലക്കാണ് കൂടുതലും അടിച്ചത്. എകദേശം ഒന്നേകാൽ മണിക്കൂറോളം അടിച്ചു. പലകുറി അടികൊണ്ട് ഞാൻ നിലത്തുവീണു. വീണു കിടക്കുമ്പോ ഓടിവന്ന് ചവിട്ടുകയും അടിക്കുകയും ചെയ്യും. എഴുന്നേൽപ്പിച്ച് നിർത്തിയിട്ട് കൈയുടെ മുട്ടുവെച്ച് ഇടിക്കും. ഇടിയുടെ ഒരു ഘട്ടം കഴിഞ്ഞ ശേഷമാണ് നടത്തിക്കൊണ്ടു പോകുന്നത്. വഴിയിൽ കൂടി പോയവരെല്ലാവരും ഞങ്ങളെ അടിച്ചു. ജയ് ശ്രീറാം വിളിപ്പിച്ചു. നീ പണം കൊടുത്തല്ലേടാ മതം മാറ്റുന്നതെന്ന് ചോദിച്ചായിരുന്നു അടി. ഞാൻ മതം മാറ്റിയിട്ടില്ലെന്ന് പറഞ്ഞിട്ടും തലയ്ക്ക് അടിച്ചു’ സി.പി സണ്ണി പറയുന്നു.
‘നിലത്തിട്ട് ചവിട്ടി, തലക്ക് അടിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു ’ ; മലയാളി സുവിശേഷകൻ
SHOW MORE