അമാനുഷിക ശക്തി കിട്ടാന്‍ സ്വന്തം കുഞ്ഞിനെ സൂര്യപ്രകാശം മാത്രം നല്‍കി പട്ടിണിക്കിട്ട് കൊന്ന കേസില്‍ പിതാവ് അറസ്റ്റില്‍. 44 കാരനായ റഷ്യന്‍ ഫുഡ് വ്ളോഗർ മാക്‌സിം ല്യുട്ടിയ്ക്കാണ് കോടതി എട്ട് വര്‍ഷം തടവ് വിധിച്ചത്. നവജാത ശിശുവിനെയാണ് ഇയാള്‍ ‘സണ്‍ഷൈന്‍ ഡയറ്റി’ന് വിധേയമാക്കിയത്. മകന് സൂപ്പര്‍മാനെപ്പോലെ ശക്തി വേണമെന്ന് ആഗ്രഹിച്ചാണ് ഇയാള്‍ കുട്ടിയെ ദീര്‍ഘ സമയം സൂര്യപ്രകാശത്തില്‍ നിര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് കോടതി കണ്ടെത്തി. നവജാത ശിശുവിന് മേല്‍ മനപ്പൂര്‍വ്വം ഇത്തരം ഭക്ഷണ ക്രമം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.