അമ്മ മരിച്ചതറിയാതെ, മാനസികാസ്വാസ്ഥ്യമുള്ള മകൾ മൃതദേഹത്തിന് ഒപ്പം കഴിഞ്ഞത് 3 രാത്രിയും 2 പകലും. പച്ചടി കലാസദനം അമ്മിണി കലാസദനം ഞായർ രാത്രിയാണു മരിച്ചത്. ഇവരുടെ ഭർത്താവ് ഒന്നര മാസം മുൻപു മരിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മകൾ ശശികല മാത്രമാണു കൂടെയുണ്ടായിരുന്നത്. രണ്ടുദിവസമായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ആരെയും കാണാതായതോടെ ചൊവ്വാഴ്ച വൈകിട്ട് അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടത്.കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതേ കട്ടിലിൽ മകളും കിടക്കുകയായിരുന്നു. ഉറുമ്പരിച്ച നിലയിലായിരുന്ന മൃതദേഹം.അമ്മിണി പലതരം രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലതു കാൽ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റീവ് നഴ്സുമാർ വീട്ടിലെത്തി ചികിത്സ നൽകിയിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. മൃതദേഹം സംസ്കരിച്ചു
അമ്മ മരിച്ചതറിഞ്ഞില്ല; ഉറുമ്പരിച്ച മൃതദേഹത്തിനൊപ്പം 3 രാത്രി ഒപ്പം കഴിഞ്ഞു മകളും
SHOW MORE