ഓ, ഗായ്സ് പാവപ്പെട്ടവനെ പിഴിയുന്നു; ദുൽഖറിന്‍റെ നമ്പറും പ്രശ്നം: ഇബുള്‍ജെറ്റ്

bull-jet-kurup
SHARE

കുറുപ്പ് വണ്ടിയിലെ നിയമവിരുദ്ധ കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് ഇബുൾജെറ്റ് സഹോദരൻമാർ. ഇൻസ്റ്റഗ്രം വിഡിയോയിലൂടെയാണ് ഇവിടെ രണ്ട് നീതിയാണെന്ന് ഇവർ ആരോപിക്കുന്നത്. ദുൽഖർ ഓടിച്ച കാറിന്റെ നമ്പർ പോലും നിയമം അനുസരിച്ച് ഉള്ളതല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യവാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കാൻ പറ്റില്ലെന്നാണ് ഞങ്ങളോട് അന്ന് അധികൃതർ പറഞ്ഞത്.  കുറുപ്പ് കാറിന് ഇത് ബാധകമല്ലേ. ഇവിടെ പാവപ്പെട്ടവനെ പിഴിയുകയാണ്. വലിയ ആളുകളെ പേടിയാണ് അവരെ െതാടില്ല. പണി തെറിക്കുമോ എന്ന പേടി. സ്വകാര്യവാഹനങ്ങളിൽ പറ്റില്ലെന്നും ടാക്സി വാഹനങ്ങളിൽ മാത്രമേ സ്റ്റിക്കർ പതിപ്പിക്കാൻ നിയമമുള്ളൂ എന്നുമിരിക്കെ കുറുപ്പ് കാറിന് എങ്ങനെ അധികൃതർ അനുമതി െകാടുത്തെന്നും ഇബുൾജെറ്റ് ചോദിക്കുന്നു. 

അതേസമയം ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിനെ െചാല്ലി ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാർ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE