തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഇ–ബുൾജെറ്റ് സഹോദരൻമാർ. ഇൻസ്റ്റഗ്രം പോസ്റ്റിലൂടെയാണ് ഇക്കാര്യം സഹോദരൻമാരിൽ ഒരാൾ പ്രകടിപ്പിച്ചത്. ലിബിനാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റ് എത്തിയതോടെ പതിവുപോലെ ട്രോളുകളിലും ഇത് നിറയാൻ തുടങ്ങി. ഇരുവരുടേയും ജീവിതം സിനിമ ആക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടണം എന്നാണ് അഭ്യർഥന.
ഇ ബുള്‍ ജെറ്റ് സഹോദരൻമാരും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള പോരാട്ടം വലിയ ചർച്ചയായിരുന്നു. ഒടുവിൽ ജയിൽവാസവും 'നെപ്പോളിയന്‍' കാരവാന്റെ രജിസ്‌ട്രേഷന്‍ വരെ റദ്ദാക്കുന്നത് വരെ കാര്യങ്ങളെത്തി. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറാകാതെ വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.