ഡെങ്കിപ്പനി കൂടിയതിനെ തുടർന്ന് ഐസിയുവിൽ ആയിരുന്ന സാന്ദ്രാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. സാന്ദ്ര ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നും ഐസിയുവിൽ നിന്ന് മാറ്റിയെന്നും താരത്തിന്റെ സഹോദരി. ജൂണ്‍ 17ന് ആയിരുന്നു ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനെ തുടര്‍ന്ന് സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
‘അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ചേച്ചിയുടെ നില വളരെയധികം വഷളായിരുന്നു. ഞങ്ങളും സമ്മര്‍ദ്ദത്തിലായിരുന്നു.” സ്നേഹ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഒരുപാട് പേരുടെ പ്രാർഥനകള്‍ ഒപ്പമുണ്ടായിരുന്നു. മെസേജുകളയച്ച എല്ലാവർക്കും മറുപടി നൽകാനായിട്ടില്ല. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാർഥനകൾക്കും നന്ദിയെന്നും സ്നേഹ കുറിച്ചു.
ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സാന്ദ്ര തോമസ്. ആമേന്‍, സഖറിയയുടെ ഗര്‍ഭിണികള്‍, ആട് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.