പിടിയിലായ ഐഎസ് ഭീകരന് 250 കിലോ ഭാരം. കാറിൽ കയറ്റാനാകാതെ സൈന്യം. ഇറാഖിലെ മൊസൂളിലാണ് വിചിത്രമായ സംഭവം. ‘ജബ്ബ ദ ജിഹാദി’എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന മുഫ്‌തി അബു അബ്‌ദുൾ ബാരിയെയാണ് പിടികൂടിയത്.
സുരക്ഷാസേനയ്ക്കെതിരെ സ്ഥിരമായി മുഫ്തി പ്രകോപന പ്രസംഗം നടത്താറുണ്ടായിരുന്നു. ഐഎസുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ഇസ്‌ലാമിക പണ്ഡിതന്മാരെ വധിക്കാനും മുഫ്തി പദ്ധതിയിട്ടിരുന്നു. ഇറാഖിലെ അര്‍ധ സൈനിക വിഭാഗമായ സ്വാറ്റ് ആണ് മുഫ്‌തിയെ പിടികൂടിയത്. ഇയാളെ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭാരക്കൂടുതൽ കാരണം കാറിൽ ഒതുങ്ങിയിരിക്കാൻ പ്രയാസമായിരുന്നു. ഇതേ തുടർന്ന് പിക്ക്അപ്പ് ട്രക്ക് കൊണ്ടുവന്നു.
ഐഎസിനേറ്റ കനത്ത തിരിച്ചടിയാണ് മുഫ്‌തിയുടെ അറസ്റ്റെന്ന് തീവ്ര ഇസ്‌ലാമികതയ്‌ക്കെതിരായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. മുഫ്തിയുടെ ചിത്രങ്ങൾ ശരീരത്തെ പരിഹസിക്കാൻ ഉപയോഗിക്കരുതെന്നും താക്കീത് ഉണ്ട്.