രത്തന്‍ ടാറ്റ തിരുവനന്തപുരത്ത്; കുടുംബവുമായി ഓടിയെത്തി പഴയ തൊഴിലാളി; കുറിപ്പ്

sabarinath-tata
SHARE

എംഎൽഎ ആകുന്നതിന് മുൻപ് ടാറ്റ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു കെ.എസ്.ശബരീനാഥൻ. നാലുവർഷത്തോളം അവിടെ ജോലി ചെയ്തു. വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ ചെയർമാൻ രത്തൻ ടാറ്റയെ കണ്ടതിന്റെ സന്തോഷം ശബരിനാഥൻ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ചെയർമാനുമായി എംഎൽഎ ആയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്. കുടുംബത്തോടൊപ്പമാണ് ശബരിനാഥൻ രത്തൻ ടാറ്റയെ സന്ദർശിച്ചത്. കുറിപ്പ് ഇങ്ങനെ:

MBA പഠനത്തിനു ശേഷം ഞാൻ 2008 മുതൽ ജോലി ചെയ്തത് ടാറ്റാ ഗ്രൂപ്പിലാണ്.അതിൽ ഏകദേശം നാലു വർഷം ടാറ്റയുടെ ഹെഡ് ഓഫീസായ ബോംബെ ഹൗസിൽ. ഈ കാലയളവിൽ ഒരു പ്രധാനപെട്ട ചുമതല ടാറ്റാ ട്രസ്റ്റ്‌ ചെയർമാൻ ശ്രീ രത്തൻ ടാറ്റയുടെ ഓഫീസിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നതായിരുന്നു. അപ്പോഴാണ് ആകസ്മികമായി 2015ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത്.

MLAയായതിനുശേഷം ടാറ്റയിലെ പഴയ സഹപ്രവർത്തകരുമായി ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ചെയർമാനെ നേരിട്ട് വീണ്ടും കാണുവാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെയിരിക്കെയാണ് ഒരു സ്വകാര്യ സന്ദർശനത്തിനായി ശ്രീ രത്തൻ ടാറ്റ തിരുവനന്തപുരത്ത് എത്തിയത്. എയർപോർട്ടിൽ നിന്ന് അദ്ദേഹത്തെ യാത്ര അയക്കാൻ കുടുംബസമേതം പോയി, പഴയ ഓർമ്മകൾ പുതുക്കി. 

ബോംബെ ഓഫീസിലെ ബുൾഗാൻ താടിക്കാരൻ പയ്യനെ കുടുംബസ്ഥനായി കണ്ടതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. എയർപോർട്ടിൽ പോയി ടാറ്റ കൊടുത്തതിന്റെ ത്രില്ലിൽ മൽഹാറും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...