സഞ്ജു കളിച്ചേക്കും എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിലുണ്ടായത്. ഇന്ത്യൻ ടീം സ്പോർട്സ് ഹബ് മൈതാനത്തെത്തിയതു മുതൽ പണ്ടത്തെ സച്ചിൻ, സച്ചിൻ മാതൃകയിൽ സഞ്ജു, സഞ്ജു ആർപ്പുവിളികൾ മുഴങ്ങി. വാം അപ്പിനായി സഞ്ജു ഗ്രൗണ്ടിലെത്തിയതോടെ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. പിച്ച് പരിശോധിക്കുകയായിരുന്ന കോച്ച് രവി ശാസ്ത്രി പോലും അദ്ഭുതപ്പെട്ടു. ‘ഞാനെന്തു ചെയ്യാനാണ്’ എന്ന മട്ടിൽ സഞ്ജു കൈമലർത്തി.
‘സഞ്ജുവില്ലാത്ത’ ഇന്ത്യയ്ക്ക് 8 വിക്കറ്റ് തോൽവി. ഇൗ വാർത്തകൾ കൊണ്ടത് മലയാളി ക്രിക്കറ്റ് ആരാധകരുടെ നെഞ്ചത്താണ്. ട്വന്റി ്ട്വന്റി മത്സരത്തിനായി പ്രതീക്ഷയോടെ കാത്തിരുന്ന മലയാളി ആരാധകർ സഞ്ജു കളിക്കുന്നില്ലെന്നറിഞ്ഞതോടെ നിരാശയിലായി. ഇന്ത്യയ്ക്ക് ഇത്ര വലിയ തോൽവി ഉണ്ടായത് സഞ്ജുവിനെ കളിപ്പിക്കാത്തതുകൊണ്ടുള്ള മലയാളികളുടെ ശാപം മൂലമാണെന്നും ട്രോളുകളിറങ്ങി. രസകരമായ രീതിയിലാണ് ട്രോളുകളുടെ അവതരണം.