5 വർഷമായി ടിക്കറ്റ് എടുക്കുന്നു; ഓണക്കാലത്ത് കടത്തിൽ നിൽക്കുമ്പോൾ ഭാഗ്യകടാക്ഷം

bijumon
SHARE

 5 വർഷമായി എടുത്ത ലോട്ടറി ടിക്കറ്റുകൾ വീടിനുള്ളിൽ സൂക്ഷിച്ചു വയ്ക്കുമ്പോൾ ചെത്തുതൊഴിലാളിയായ എം.ജി.ബിജുമോന് അറിയാമായിരുന്നു തന്റെ ദിനവും വരുമെന്ന്. ആ ദിനം കഴിഞ്ഞ ദിവസം യാഥാർഥ്യമായി. സംസ്ഥാന ഭാഗ്യക്കുറിയുടെ പൗർണമി ലോട്ടറിയിലൂടെ പൊത്തൻപുറം മാക്കൽതടത്തിൽ ഭവനത്തിലേക്കു ഭാഗ്യദേവതയെത്തി.

70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനവുമായി. മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോൻ (43) ജോലിക്കു ശേഷം കാളച്ചന്ത ജംക്‌ഷനിൽ ഓട്ടോഡ്രൈവറുടെ ജോലിയും ചെയ്തിരുന്നു.  വീട്ടിലേക്കു വഴിക്കുൾപ്പെടെ സ്ഥലം വാങ്ങേണ്ടി വന്നതിന്റെ കടത്തിൽ നിൽക്കുന്നതിനിടെയാണ് ഭാഗ്യകടാക്ഷം. സമ്മാനാർഹമായ ടിക്കറ്റ് കോർപറേഷൻ ബാങ്ക് പാമ്പാടി ശാഖയിൽ ഏൽപിച്ചു. പ്രീതിയാണ് ഭാര്യ. മക്കൾ. അക്ഷയ,  അശ്വിൻ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...