എല്ലാം വാഗ്ദാനങ്ങൾ; കണ്ണീരും വേദനയും ബാക്കി; വീണ്ടും അഭ്യർഥിച്ച് സേതുലക്ഷ്മി

sethu-lakshmi3
SHARE

രണ്ട് വൃക്കയും തകരാറിലായി കിടപ്പിലായ മകൻ കിഷോറിനായി സഹായമഭ്യർഥിച്ച് വീണ്ടും നടി സേതുലക്ഷ്മി. അബൂദബിയിലെത്തിയ സേതുലക്ഷ്മി മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യർഥിച്ചു. 

കഴിഞ്ഞ വർഷം നവംബറിലാണ് മകന്റെ രോഗവിവരങ്ങൾ പറഞ്ഞ് കരഞ്ഞുകൊണ്ട് സേതുലക്ഷ്മി ലൈവിൽ വന്നത്. പിന്നാലെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തിരുന്നു. പലരും സഹായവാഗ്ദാനങ്ങൾ നൽകിയെങ്കിലും വളരെ കുറച്ചുപേർ മാത്രമെ അത് പ്രാവർത്തികമാക്കിയുള്ളൂ എന്ന് സേതുലക്ഷ്മി പറയുന്നു. നടി പൊന്നമ്മ ബാബു താൻ വൃക്ക നൽകാമെന്ന് പറഞ്ഞ് അവരെ സമീപിക്കുകയും അത് പിന്നീട് വിവാദത്തിലവസാനിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം നവംബറിലാണ് മകന്‍റെ കാര്യം പറഞ്ഞ് കരഞ്ഞുകൊണ്ടുള്ള ഒരു വിഡിയോ സേതുലക്ഷ്മി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്. വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ, ആ ജീവൻ രക്ഷിക്കാനുള്ള സഹായം തേടിയാണ് ഇൗ അമ്മ തൊഴുകൈകളോടെ നിന്നത്. അതിന് ശേഷം സമൂഹത്തിന്റെ  നാനാഭാഗത്ത് നിന്ന് പലരും സഹായ മനസ്സുമായി എത്തിയെങ്കിലും വളരെ കുറച്ച് പേരേ അത് യാഥാർഥ്യമാക്കിയുള്ളൂ. തുടർന്ന് നടി പൊന്നമ്മ ബാബു താൻ വൃക്ക നൽകാമെന്ന് പറഞ്ഞ് അവരെ സമീപിക്കുകയും അത് പിന്നീട് വിവാദത്തിലവസാനിക്കുകയും ചെയ്തു. നടനും മിമിക്രി താരവുമായ കിഷോറിന് ഭാര്യയും പറക്കമുറ്റാത്ത രണ്ട് മക്കളുമുണ്ട്. ഭാര്യക്ക് ജോലിയില്ല. അവരാണ് അദ്ദേഹത്തിന് തൻ്റെ വൃക്ക നൽകാൻ ഒടുവിൽ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിൽ ഡയാലിസിസ് നടത്താൻ വേണ്ടി മകൻ്റെ കുടുംബവും സേതുലക്ഷ്മിയമ്മയും മാസങ്ങളായി വട്ടിയൂർക്കാവിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. 

നടനും മിമിക്രി താരവുമാണ് സേതുലക്ഷ്മിയുടെ മകൻ കിഷോർ. നിലവിൽ ഭാര്യ കിഷോറിന് വൃക്ക നൽകാൻ തയ്യാറായിട്ടുണ്ട്.  രോഗം തളർത്തിയതോടെ കിഷോറിന്റെ കുടുംബവും പ്രതിസന്ധിയിലായി. 

തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലാണ് ഡയാലിസിസ് നടത്തുന്നത്. ഇനിയും ചികിത്സക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് കുടുംബം. പ്രവാസികൾ സഹായിക്കണമെന്ന് നിറകണ്ണുകളോടെ സേതുലക്ഷ്മി ആവശ്യപ്പെട്ടു. 

ബന്ധപ്പെടേണ്ട നമ്പർ: 9567 6211 77, +971 554757570(ഫിറോസ്).

MORE IN SPOTLIGHT
SHOW MORE