പേരിനൊപ്പം ‌ജാതി ചേർത്ത് യുവാവ്; സാമ്പത്തിക സംവരണത്തിനെതിരെ രോഷം; കുറിപ്പ്

jishnu-facebook-post
SHARE

മുന്നാക്ക സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധമറിയിച്ച് യുവാവിന്റെ കുറിപ്പ്. ഫെയ്സ്ബുക്കിൽ പേരിനൊപ്പം ജാതി ചേർത്താണ് ജിഷ്ണു ദാമോദർ എന്ന യുവാവ് പ്രതിഷേധമറിയിച്ചത്. വർഗീയതക്കല്ല, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ജാതി പറയുന്നതെന്നും യുവാവ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞ ദിവസമാണ് ലോക് സഭ പാസാക്കിയത്. കോൺഗ്രസും സിപിഎമ്മും അനുകൂലിച്ച് വോട്ടു ചെയ്തു. മൂന്നു പേർ മാത്രമാണ് എതിർത്ത് വോട്ടു ചെയ്തത്. എന്നാൽ രാജ്യസഭയിൽ പ്രതിപക്ഷം നിലപാട് മാറ്റി. ബില്‍ തിടുക്കത്തില്‍ പാസാക്കാനാവില്ലെന്നും വിശദമായ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍  സംവരണം സ്വകാര്യസ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന ഭേദഗതി സി.പി.എം മുന്നോട്ട് വച്ചു.  ബില്‍ ഇന്ന് തന്നെ വോട്ടിനിട്ട് പാസാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം  നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തു ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബിൽ. ഭരണഘടനയുടെ 124 മത് ഭേദഗതി. 15, 16 അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തിയത്.

കുറിപ്പ് വായിക്കാം: 

പേരിനു പിന്നിൽ ചേർത്തിരുന്ന ഊരുതെണ്ടി എന്നാ നാമം താൽക്കാലികമായി മാറ്റി ജാതിവാൽ ചേർത്തിരിക്കുന്ന.... കാരണം ഇവിടെ ജാതീയത നിലനിൽക്കുന്നു എന്നത് യാഥാർഥ്യം ആണ്...... സാമ്പത്തിക സംവരണം നിലവിൽ കൊണ്ടുവരാൻ മുറവിളികൂട്ടുന്ന സവർണ്ണ തമ്പ്രാക്കന്മാരെ ഞങ്ങൾ നെൽപാടങ്ങളോ, തറവാടുകളോ തെങ്ങിൻ തോപ്പുകളോ ധുർത്തടിച്ചു സാമ്പത്തികമായി തകർന്നു പിന്നോക്കം ആയവരല്ല... നിങ്ങളെ കുറവൻ എന്നും പറയനെന്നും പുലയനെന്നും ജാതി പറഞ്ഞു അകറ്റി നിങ്ങൾ സവർണ തമ്പ്രാക്കൻമാർ തന്നെയാണ് ... സംവരണം ഞങ്ങൾക്ക് ലഭിക്കുന്ന ഔദാര്യം അല്ല ഞങ്ങളുടെ അവകാശമാണ്.... ഞങ്ങൾ ജാതി പറയുന്നത് വർഗ്ഗിയതക്കല്ല ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്... ഞങ്ങളുടെ പൂർവ്വികരുടെ, കണ്ണീരിന്റെയും, ചോരയുടെയും, വിയർപ്പിന്റെയും, മാനത്തിന്റയും, നിലവിളിയുടെയും, പകരം വെക്കാൻ കഴയാത്ത അവകാശ ബോധമാണ് ഞങ്ങൾക്ക് സംവരണം... ആ ഉറച്ച ബോധത്തിൽ നിന്ന് കൊണ്ട് ഞാൻ എന്റെ ജാതി പറയുന്നു......

MORE IN SPOTLIGHT
SHOW MORE