"ലാലൂ.... രാജുച്ചായനാ" പ്രിയപ്പെട്ട രാജുവേട്ടന്‍റെ ശബ്ദം ഇപ്പോഴും എന്‍റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ.....’ പ്രിയ സുഹൃത്തിന്‍റെ വേര്‍പാടിന് പിന്നാലെ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വരികള്‍. ഏറെ ആത്മബന്ധത്തിലായിരുന്നു നാട്ടുകാര്‍ കൂടിയായ ഇരുവരും.
മനോരമ ന്യൂസിനോടും മോഹന്‍ലാല്‍ ആ ഓര്‍മകള്‍ പങ്കുവച്ചു. രാജുച്ചായൻ എന്നാണ് ഞങ്ങളൊക്കെ വിളിക്കുന്നത്. എന്റെ കുടുംബവുമായി ഒരുപാട് അടുപ്പമുള്ള ആളായിരുന്നു. എന്റെ അച്ഛനും അമ്മയുമായും വരെ അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഞങ്ങൾ ഒരേ നാട്ടുകാരാണ്. ഞങ്ങൾ ഒരുമിച്ച് അവസാനമായി അഭിനയിച്ചത് ചൈനാടൗണാണ്. ചൈനാടൗണിന്റെ സമയത്തും അദ്ദേഹത്തിന് കുറച്ച് ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. നല്ല ഹൃദയമുള്ള ഒരാളായിരുന്നു. ഒരുപാട് വർഷമായി ബന്ധമുള്ളയാളാണ്. അദ്ദേഹത്തിന്റെ അമ്മയുമായൊക്കെ എനിക്കും നല്ല അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒരുപാട് വേദനിക്കുന്നുൃ മോഹൻലാൽ പറഞ്ഞു.