യുവതിക്കായി രണ്ട് 'ഭർത്താക്കന്മാരുടെ' വഴക്ക്, ഒടുവിൽ യുവതി മൂന്നാമനൊപ്പം പോയി

representaional-image
SHARE

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. എന്നാൽ ഇത് ശരിവെക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ഉണ്ടായത്. ഒരു സ്ത്രീയുടെ പേരിൽ രണ്ടു പേർ തല്ലുകൂടുന്നു ഒടുവിൽ സ്ത്രീ മറ്റെരാൾക്കെപ്പം പോയി. 

ബെംഗളൂരു നെലമംഗല ഹൈവേയിൽ ബവ്കേരിയിലാണ് സംഭവം. യുവതിയുടെ പേരിൽ തുടങ്ങിയ വഴക്ക് കാണാൻ ആളുകൾ തടിച്ചു കൂടിയതോടെ ദേശീയപാത 48ൽ ഗതാഗതം സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. ഒടുവിൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ശശികല എന്ന 38കാരിയായ യുവതിയുടെ പേരിലായിരുന്ന തർക്കം. ഇവർ കഴിഞ്ഞ വർഷം മുതൽ ചികാബിദാരുകൽ മൂർത്തി എന്നാ ട്രാക്ടർ ഡ്രൈവർക്കെപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയാൾ മുമ്പ് വിവാഹം കഴിച്ചതും രണ്ട് കുട്ടികളുടെ പിതാവുമാണ്.

എന്നാൽ അടുത്തിടെ ശശികല ജോലി ചെയ്യുന്ന ഗാർമെന്റെ ഫാക്ടറിയിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാൾ ഇവരെ വിവാഹം കഴിക്കാൻ സന്നദ്ധത അറിയിച്ചു. ഇത് ശശികല സമ്മതിക്കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.

ശനിയാഴ്ച ശശികലയും സിദ്ധാരാജുവും ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഈ വഴി എത്തിയ മൂർത്തി ഇവരെ കണ്ടു. തുടർന്നാണ് ഇത് കൈയേറ്റത്തിൽ കലാശിച്ചത്.

തുടർന്ന് പോലീസ് എത്തി മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ‌ആർക്കൊപ്പം പോകണമെന്ന് ശശികലയോട് പോലീസ് ചോദിച്ചെങ്കിലും രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ ശശികല പോകുകയായിരുന്നു.

2000ത്തിൽ രംഗസ്വാമി എന്നയാളെ ശശികല വിവാഹം കഴിച്ചെങ്കിലും 2010 ആയപ്പോഴേക്കും ആ ബന്ധം ഉപേക്ഷിച്ചു. പിന്നീട് ഗാർമെന്റ് ഫാക്ടറിയിലെ സൂപ്പർവൈസറായ രമേശ് കുമാർ എന്നയാളിനൊപ്പമായിരുന്നു ശശികല താമസിച്ചിരുന്നത്. എന്നാൽ 2015ൽ ഈ ബന്ധവും തകർന്നു. പിന്നീട് 2017 വരെ മറ്റൊരാൾക്കൊപ്പം ആയിരുന്നു. അതിനുശേഷം 2017 മുതലാണ് മൂർത്തിയുടെ കൂടെ താമസം ആരംഭിച്ചത് എന്ന് പൊലീസ് പറയുന്നു.

MORE IN SPOTLIGHT
SHOW MORE