അലക്ഷ്യമായി റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ അനുഷ്ക ശർമ ശകാരിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. മുംബൈ സ്വദേശിയായ അർഹാൻ സിംഗായിരുന്നു ‘സംഭവ കഥയിലെ വില്ലൻ’. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ വിരാട് കോഹ്‍ലിയായിരുന്നു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
തനിക്കു പറ്റിയ തെറ്റിൽ ക്ഷമ ചോദിച്ചിട്ടും കോഹ്‍ലിയും അനുഷ്‌കയും വിഡിയോ ലോകത്തിന് മുന്‍പില്‍ പോസ്റ്റ് ചെയ്ത് ഉപദ്രവിച്ചുവെന്നും മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനാണ് അവരുടെ നീക്കമെന്നും അര്‍ഹാന്‍ ആരോപിച്ചിരുന്നു. . കോഹ്‍ലിയുടെ വൃത്തികെട്ട മനസിനേക്കാൾ എത്രയോ ചെറിയ മാലിന്യമാണ് തന്റെ കാറിൽ നിന്നും പുറത്തു വന്നതെന്നായിരുന്നു അർഹാന്റെ വാക്കുകൾ. ഇതോടെ ഒരു വിഭാഗം അനുഷ്ക്കയ്ക്കും കോഹ്‍ലിക്കുമെതിരെ തിരിയുകയും ചെയ്തു.
ഇപ്പോഴിതാ സംഭവത്തിൽ രൂക്ഷമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അർഹാന്റെ മാതാവ് ഗീതാഞ്ജലി എലിസബത്ത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് അനുഷ്കയ്ക്കും കോഹ്‍ലിക്കുമെതിരെ ഗീതാഞ്ജലിയുടെ പ്രതികരണം.
ഗീതാഞ്ജലിയുടെ കുറിപ്പ് വായിക്കാം:
‘ശുചിത്വത്തിന്റെ പേരും പറഞ്ഞുള്ള നിങ്ങളുടെ തരം താണ പ്രവര്‍ത്തിയുടെ പേരില്‍ പബ്ലിസിറ്റി നേടുക എന്നതാണ് ഇനി ഞങ്ങള്‍ക്ക് അവസാനമായി ചെയ്യാനുള്ള കാര്യം. ഒരു വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യത ലംഘിച്ചാണ് നിങ്ങള്‍ ഇരുവരും നിങ്ങളുടെ ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ വിഡിയോ പോസ്റ്റ് ചെയ്തത്. അതിലൂടെ നിങ്ങള്‍ എന്റെ മകനെ നാണം കെടുത്തി. നിങ്ങള്‍ നിങ്ങളുടെ മേഖലയില്‍ വലിയ ആളുകള്‍ ആയിരിക്കാം. ഒരുപാട് പേര്‍ പിന്തുണയ്ക്കാനും വലിയൊരു പി.ആര്‍ ഗ്രൂപ്പിന്റെ പിന്തുണയും നിങ്ങള്‍ക്കുണ്ടാകാം..ഈ ചെയ്തികൾക്ക് നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നുണ്ടാകാം, അല്ലെങ്കില്‍ വെറും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാകാം..
ഒരു അമ്മ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ എന്റെ മകനെ, അവന്റെ മുഖം പോലും അവ്യക്തമാക്കാതെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ അവനെ നാണം കെടുത്തുക മാത്രമല്ല ചെയ്തത്. മറിച്ച് അവനെ അനാവശ്യമായ വിദ്വേഷത്തിലേക്കാണ് വലിച്ചിട്ടത്. അവന്‍ ചെയ്തു എന്ന് നിങ്ങള്‍ പറയുന്ന, ഒരു തെളിവുമില്ലാത്ത ഇത്ര നിസാരമായ കാര്യത്തിന് മതഭ്രാന്തന്മാര്‍ വരുത്തി വയ്ക്കുന്ന അപകടത്തിലേയ്ക്കും അവനെ കൊണ്ടെത്തിച്ചു.
എന്റെ മകന്റെ സുരക്ഷയെ ഓര്‍ത്ത് ആകുലപ്പെടുകയാണ്. ഒരാളുടെ ഇമേജും കീര്‍ത്തിയും ആത്മവീര്യവും തകര്‍ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങള്‍ മികച്ച പൗരന്മാരാണെന്ന് കാണിച്ച് ഫോളോവെഴ്സിന്റെയും ആരാധകരുടെയും എണ്ണം കൂട്ടാനാണോ ഇത് ചെയ്തത്. നിങ്ങള്‍ ശുചിത്വത്തെക്കുറിച്ച് അത്രയ്ക്കും ബോധവാന്മാര്‍ ആണെങ്കില്‍ സ്വന്തം സ്ഥലത്ത് മാലിന്യ നിര്‍മാര്‍ജനത്തിന് എന്തെങ്കിലും ചെയ്യൂ. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് വേണ്ട നടപടി കൈക്കൊള്ളാന്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ നിങ്ങളുടെ ശബ്ദം ഉപയോഗിക്കണം. അത് നിങ്ങള്‍ ചെയ്തില്ല. നിങ്ങളുടെ ആരാധകരെ വഞ്ചിക്കാനായി വീമ്പ് കാണിക്കാന്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തു. നിങ്ങളുടെ ഉദ്ദേശം സത്യസന്ധമായിരുന്നുവങ്കില്‍ നിങ്ങള്‍ അത് ചെയ്ത വ്യക്തിയെ മാന്യമായി തിരുത്തിയേനെ. അല്ലാതെ ഇങ്ങനെ മാന്യതയില്ലാതെ അരിശത്തോട് കൂടി സംസാരിക്കില്ല, ഇതുപോലെ ലോകത്തിന് കാണാന്‍ വിഡിയോ എടുക്കില്ല. വളരെയേറെപ്പേരെ നിങ്ങള്‍ ആ പോസ്റ്റിലൂടെ വിഷമിപ്പിച്ചു.
പിന്നെ നിങ്ങളുടെ അറിവിലേക്കായി പറയട്ടെ അവന്‍ നിങ്ങളോട് മോശമായി പ്രതികരിക്കാതിരുന്നത് നിങ്ങള്‍ രണ്ടു പേരും ആരാണെന്ന് കരുതിയില്ല. അതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. മറിച്ച് തോന്നുന്ന പോലെ ആരോടും എന്തും പറയാമെന്ന് ധരിക്കുന്ന നിങ്ങളെ പോലുള്ളവരില്‍ നിന്നും വ്യത്യസ്തമായി അവന്‍ വളര്‍ന്നു വന്നത് നല്ല കരുതലിലും ശിക്ഷണത്തിലുമാണ്.’ ഗീതാഞ്ജലി പറയുന്നു.
അതേസമയം നേരത്തെയുണ്ടായ സംഭവങ്ങളേക്കാൾ വലിയ ട്വിസ്റ്റാണ് ബി ടൗണിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത്. മുംബൈയിലെ ഒരു വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ് അര്‍ഹാന്‍ എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അവിടം കൊണ്ടും തീർന്നില്ല. അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡ് സിനിമയുമായി ബന്ധമുണ്ട് അര്‍ഹാന്.
1996 ല്‍ പുറത്തിറങ്ങിയ 'ഇംഗ്ലീഷ് ബാബു ദേശി മേം' എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അര്‍ഹാന്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ഹാന്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ച്ചത്. 90 കളിലെ പ്രശസ്തമായ ടി.വി ഷോ ദേഖ് ഭായ് ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്ന ചിത്രത്തില്‍ മാധുരിക്കൊപ്പം അര്‍ഹാന്‍ വേഷമിട്ടു.