ഹിറ്റ്ലറിന്റേത് ആത്മഹത്യ തന്നെ; സംശയങ്ങള്‍ മതിയാക്കാം: പുതിയ പഠനം

SHARE
hitler

ചരിത്രത്തിനെ ഇനി സംശയിക്കേണ്ട. ലോകം കണ്ട ഏക്കാലത്തെയും ക്രൂരനായ മനുഷ്യന്‍ ഒടുവില്‍ ജീവിതം സ്വയം അവസാനിപ്പിച്ചത് തന്നെ. വംശഹത്യയടക്കമുള്ള കൊടും ക്രൂരകൃത്യങ്ങളുടെ മുഖമായ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ മരണം സംബന്ധിച്ച സംശയങ്ങള്‍ക്ക് വിരാമമിടുന്നതാണ് പുതിയ പഠനം. അദ്ദേഹത്തിന്റെ പല്ലുകളില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു നിലപാടിലേക്ക് എത്തിയിരിക്കുന്നത്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ഇന്റേണല്‍ മെ‍ഡിസിന്റ പുതിയ വെളിപ്പെടുത്തല്‍. ഇതോടെ ഹിറ്റ്ലറുടെ മരണം സംബന്ധിച്ച് പ്രചരിച്ചിരുന്ന പല ദുരൂഹതകള്‍ക്കും ഇതോടെ അവസാനമായി.  

ഹിറ്റ്ലര്‍ ഒരിക്കലും ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്നും. അദ്ദേഹം അര്‍ജന്റീനയിലേക്ക്  മുങ്ങിക്കപ്പലില്‍ രക്ഷപ്പെട്ടെന്നും അന്റാര്‍ട്ടിക്കയിലുള്ള രഹസ്യ താവളത്തില്‍ ഹിറ്റ്ലര്‍ പിന്നീടുള്ള കാലം ജീവിച്ചെന്നുമായിരുന്നു വാദം. എന്നാല്‍ അത്തരം വാദങ്ങളെ തള്ളുന്നതാണ് ഇപ്പോഴത്തെ പഠനം.

hitler-1

രണ്ടാം ലോകയുദ്ധത്തിൽ നാസിപ്പടയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രിൽ 30നു ബർലിനിലെ ഭൂഗർഭ അറയിൽ ഹിറ്റ്‌ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു ഫിലിപ്പ് ഷാർലിയെയും സംഘവും സ്ഥിരീകരിക്കുന്നത്. സയനൈഡ് കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹം മരണം ഉറപ്പാക്കാന്‍ തലയില്‍ സ്വയം  വെടിവയ്ക്കുകയും ചെയ്തു. ഹിറ്റ്ലര്‍ 1945 ല്‍ തന്നെ മരിച്ചുവെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫിലിപ്പ് ചാര്‍ലിയര്‍ വെളിപ്പെടുത്തുന്നു. 

മോസ്കോയിൽ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്ലർ പല്ലുകളുടെ ശേഷിപ്പുകളാണു ഗവേഷകർ പഠനവിധേയമാക്കിയത്. കൊടുംക്രൂരതയിലൂടെ ലോകത്തെ വിറപ്പിച്ച ഏകാധിപതി സസ്യഭുക്കായിരുന്നെന്ന വാദം പഠനങ്ങള്‍  ശരിവയ്ക്കുന്നുണ്ട്. വായിലേക്കല്ല, കഴുത്തിലേക്കോ അല്ലെങ്കില്‍ നെറ്റിയിലേക്കോ ആയിരിക്കാം വെടി വച്ചതെന്നും പഠനം വിശദമാക്കുന്നു. ഇടതുവശത്തു ദ്വാരമുള്ള തലയോട്ടിയുടെ ശേഷിപ്പുകളും റഷ്യൻ അധികൃതർ ഫ്രഞ്ച് സംഘത്തിനു മുന്നിൽ പ്രദർശിപ്പിച്ചെങ്കിലും പഠനവിധേയമാക്കാൻ അനുവദിച്ചിരുന്നില്ല.

MORE IN SPOTLIGHT
SHOW MORE