ചിറക് വിരിച്ച ശക്തി, വിസ്മയം‍: ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഷോ, വിഡിയോ

ക്യാമറ: ജയന്‍ കല്ലുമല, ‍എ‍‍ഡിറ്റ്: എന്‍. ബിനോജ്  

നിങ്ങള്‍ സുഖമായി ഉറങ്ങൂ. നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നുമെന്ന് ഉറക്കെ പറയുന്നതായിരുന്നു ദക്ഷിണ വ്യോമസേനയുടെ സംവേദന–എയര്‍ ഷോ. ആകാശത്ത് വിഞ്ഞത്  വിസ്മയങ്ങള്‍. ആയുധപ്പുരയില്‍ കണ്ടത് കരുത്ത്. ദുരന്ത മേഖലകളില്‍ ഉടനടിയെത്തുന്ന വ്യോമസേനയുടെ ചടുലനിമിഷങ്ങള്‍. 

ആദ്യദിനം  ശംഖുമുഖത്തിന്റ ആകാശത്ത് വിസ്മയം തീർത്തത്  വ്യോമസേനയുടെ അഭ്യാസപ്രകടനമായിരുന്നു. സേനയുടെ രക്ഷാപ്രവർത്തന രീതിയാണ് സംവേദന എന്ന പേരിട്ട അഭ്യാസപ്രകടനത്തിലൂടെ കാഴ്ചക്കാര്‍ക്ക് ഒരുക്കിയത്. നാല് ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി സഹകരിച്ച് നടത്തിയ അഭ്യാസം കാഴ്ചക്കാര്‍ക്കും കൗതുകമായി.

ഇത് ബാംബി ബക്കറ്റ്. 4900 ലിറ്റർ വെള്ളം ഇങ്ങനെ കോരിയെടുത്തു തീയണക്കാൻ ഉള്ള മാർഗം. കഴിഞ്ഞ ദിവസം മുക്കുന്നിമലയിൽ തീപിടുത്തമുണ്ടായപ്പോൾ വ്യോമസേന ഉപയോഗിച്ചതും ഇതു തന്നെ.

ദുരന്തനിവാരണ സംവിധാനങ്ങള്‍ കോർത്തിണക്കിയ വ്യോമാഭ്യാസത്തില്‍ ശ്രീലങ്ക, ബാംഗ്ലാദേശ്, നേപ്പാൾ, യു.എ.ഇ എന്നീ  രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. 

അറബിക്കടലിലെ സുനാമി സാധ്യതയും, അത് പടിഞ്ഞാറൻ തീരത്ത് ഉണ്ടാക്കിയേക്കാവുന്ന ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളും മുൻകൂട്ടികണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു അഭ്യാസത്തിലേറെയും. ഇന്ത്യന്‍ വ്യോമസേനയുയ്ക്ക് കരുത്ത് പരകരുന്ന ആയുധപ്പുര. 

ദുരന്തബാധിത മേഖലകളില്‍ അതിവേഗം വൈദ്യ സഹായമെത്തിക്കുന്ന റാപ്പി‍ഡ് മെഡിക്കല്‍ ടീം. വ്യോമ സേന അവലംബിക്കേണ്ട രക്ഷാ പ്രവര്‍ത്തന രീതിയുടെ പ്രത്യക്ഷത്തിലുളള പ്രകടനം.