ഔട്ട് വിളിച്ച അംപയറെ ചീത്ത പറഞ്ഞ് ശുഭ്മാൻ ഗിൽ; എതിർ ടീം കളം വിട്ടു; വിവാദം

gill-03
SHARE

ഔട്ട് വിളിച്ച അംപയറെ കളിക്കളത്തിൽ അപമാനിച്ച ശുഭ്മാൻ ഗില്ലിന്റെ നടപടി വിവാദത്തിലേക്ക്. ചണ്ഡീഗഡിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് സംഭവം. ഡൽഹിക്കെതിരായ മത്സരത്തിൽ പഞ്ചാബ് താരമായ ഗില്‍ ഔട്ടായെന്ന് അംപയർ വിധിച്ചു. ഗ്രൗണ്ട് വിട്ടുപോകാൻ തയ്യാറാകാതിരുന്ന ഗിൽ അംപയറോട് കയർത്ത് സംസാരിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ യുവതാരം കൂടിയായ ഗില്ലിന്റെ പ്രതിഷേധത്തെ തുടർന്ന് അംപയർ ഔട്ട് പിൻവലിച്ചു. ഇതോടെ ഡൽഹി ടീം കളി മതിയാക്കി ഗ്രൗണ്ട് വിടുകയായിരുന്നു.

കളി തടസ്സപ്പെട്ടതിനെ തുടർന്ന് മാച്ച് റഫറി ടീമുകളുമായി ചർച്ച നടത്തി.പ്രശ്നം പരിഹരിച്ച ശേഷമാണ് കളി തുടർന്നത്. 41 പന്തിൽ 23 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. അനൂജ് റാവത്തിന് ക്യാച്ച് നൽകിയാണ് ഗിൽ പുറത്തായത്.

ഗ്രൂപ്പ് പട്ടികയിൽ ഒന്നാമതാണ് ഗില്ലിന്റെ പഞ്ചാബ്. മൂന്നിൽ രണ്ട് കളിയും ടീം ജയിച്ചിരുന്നു. രഞ്ജിയിൽ ഒരു സെഞ്ചുറിയടക്കം 148 റൺസ് ഗിൽ നേടിയിട്ടുണ്ട്. മാന്യൻമാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിന്റെ അന്തസത്ത കളയുന്നതാണ് ഗില്ലിന്റെ പെരുമാറ്റമെന്നും നടപടി വേണമെന്നുമാണ് കായിക രംഗത്തെ പ്രമുഖർ ആവശ്യപ്പെടുന്നത്. പശ്ചിം പതക്കായിരുന്നു വിവാദ മത്സരത്തിലെ അംപയർ.

MORE IN SPORTS
SHOW MORE
Loading...
Loading...