ഓസീസിനെ കെട്ടുകെട്ടിച്ചതിനു തൊട്ടുപിന്നാലെ ന്യൂസിലാൻഡ് മണ്ണിലും വിജയഭേരി മുഴക്കി ഇന്ത്യൻ നിര. അഞ്ച് ഏകദിനങ്ങളില്‍ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളിലും ഹാട്രിക് വിജയം കൊയ്താണ് ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കിയത്. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം.
ടെസ്റ്റ് ബൗളർ എന്ന നിലയിലേയ്ക്ക് ഒതുക്കാനുളള ശ്രമങ്ങളെ അതിജീവിച്ചാണ് ഷമി തിരിച്ചു വന്നത്. എന്നാൽ കളിയേക്കാൾ ഷമിയുടെ ഇംഗ്ലിഷാണ് ഇന്നലെ ചർച്ചയായത്. ഇംഗ്ലീഷ് വഴങ്ങാത്തതു കൊണ്ട് ആദ്യ മത്സരത്തിൽ നായകൻ വിരാട് കോഹ്‍ലിയെ കൂട്ടുപിടിച്ചാണ് ഷമി പുരസ്കാരം വാങ്ങാൻ പോയത്. പുരസ്കാരം സ്വീകരിച്ചതിനു ശേഷം ഷമി ഹിന്ദിയിൽ പറഞ്ഞത് കോഹ്‍ലി വിവർത്തനം ചെയ്തു.
എന്നാൽ ഇത്തവണ സഹായത്തിന് കോഹ്‍ലി എത്തിയെങ്കിലും ഇംഗ്ലീഷിൽ തന്നെ ഷമി മറുപടി നൽകുകയും ചെയ്തു. അവതാരകനും മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ സൈന്‍ ഡൗളി ഷമി നിങ്ങളുടെ ഇംഗ്ലീഷ് ബഹുത് അച്ചാ എന്നു പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു. കോഹ്‍ലിയും ഷമിയും ചിരിയോടെ ഡൗളിയെ ശ്രവിക്കുകയും െചയ്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഒരു ഓവര്‍ അവശേഷിക്കേ 243 റണ്‍സിന് എല്ലാവരും പുറത്തായി.മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 42 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.