ഐപിഎൽ ബെംഗളൂരു– ഹൈദരാബാദ് മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. നിര്‍ണായക മത്സരത്തില്‍ തേഡ് അമ്പയറുടെ തീരുമാനം മറിച്ചായതോടെ നിയന്ത്രണം വിട്ട് നായകൻ വിരാട് കോഹ്‌ലി കളിക്കളത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഉമേഷ് യാദവിന്റെ പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ടിം സൗത്തി ഡൈവിങിലൂടെ എടുത്ത ക്യാച്ചാണ് വിവാദമായത്.
സൗത്തിയുടെ ക്യാച്ചില്‍ സംശയം തോന്നിയ ബാറ്റ്‌സ്‌മാന്‍ അലക്സ് ഹെയില്‍സ് ക്യാച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം തേഡ് അമ്പയറുടെ പക്കല്‍ എത്തിയത്. ബാറ്റ്സ്മാന് അനുകൂലമായ തീരുമാനം തേർഡ് അമ്പയറിൽ നിന്ന് ഉണ്ടായതോടെ കോഹ്‌ലി കളിക്കളത്തിൽ നിയന്ത്രണം വിട്ടു.
ടീവി റീപ്ലേയിലും ക്യാച്ചിനെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നു. സൗത്തി ക്യാച്ച് എടുക്കുമ്പോള്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിക്കുന്നുണ്ടോയെന്ന ആശയക്കുഴപ്പം ഉളളതിനാൽ. ബാറ്റ്സ്മാന് അനുകൂലമായി അമ്പയർ തീരുമാനം എടുക്കുകയായിരുന്നു.മത്സരത്തില്‍ 14റണ്‍സിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കോഹ്‌ലിപ്പടയ്‌ക്ക് സാധിച്ചു.