ലോകകപ്പ് സൗഹൃദ മല്‍സരങ്ങളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം

friendly-match-t
SHARE

ലോകകപ്പ് സൗഹൃദ മല്‍സരങ്ങളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. അര്‍ജന്റീന ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ആതിഥേയരായ റഷ്യയെ ബ്രസീല്‍ തോല്‍പ്പിച്ചത് 3–0ന്. ജര്‍മനി സ്പെയിന്‍ മല്‍സരം സമനിലയിലായപ്പോള്‍ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്സിനേയും പോര്‍ച്ചുഗല്‍ ഈജിപ്തിനേയും കൊളംബിയ ഫ്രാന്‍സിനേയും നൈജീരിയ പോളണ്ടിനെയും തോല്‍പ്പിച്ചു. 

മെസിയില്ലാതെയിറങ്ങിയ അര്‍ജന്റീനയ്ക്ക് ആദ്യ പകുതിയില്‍ ഗോള്‍രഹിതമായി ഇറ്റലിയോട് പൊരുതി നില്‍ക്കേണ്ടി വന്നു. 75ാം മിനിട്ടില്‍ എവര്‍ ബനേഗ ആദ്യഗോളടിച്ചു. പിന്നാലെ 85ാം മിനിട്ടില്‍ മാനുവല്‍ ലസിനിയിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. 

നെയ്മറില്ലാതെ ആതിഥേയരോട് പോരിനിറങ്ങിയ ബ്രസീല്‍ ഗബ്രിയേല്‍ ജീസസിനെ മാത്രം മുന്‍നിര്‍ത്തിയാണ്തന്ത്രങ്ങളൊരുക്കിയത്. മിറാണ്ടയും കുടീഞ്ഞോയും പൗളീഞ്ഞോയും റഷ്യന്‍ വലകുലുക്കി. 

സമനിലയിലായ ജര്‍മനി സ്പെയിന്‍ മല്‍സരത്തില്‍ മുള്ളറും റോഡ്രിഗോയുമാണ് സ്കോറര്‍മാര്‍. റൊണാള്‍ഡോയുടെ ഇരട്ടഗോളിന്റെ മികവിലാണ് പോര്‍ച്ചുഗല്‍ ഈജിപ്തിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്തത്. മറ്റു മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് നെതര്‍ലന്‍ഡ്സിനേയും കൊളംബിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സിനേയും തോല്‍പ്പിച്ചു. 

MORE IN SPORTS
SHOW MORE