സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദേശ വനിതയെ ഇടുക്കി കുമളിയിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി പ്രേകുമാറാണ് അറസ്റ്റിലായത്. ചെക്ക് റിപ്പബ്ലിക്കിൽ നിന്നെത്തിയ യുവതിയെ പിഡീപ്പിച്ച ശേഷം പണം തട്ടിയെടുത്ത് പ്രേംകുമാർ തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു
സമൂഹമാധ്യമത്തിലെ ട്രാവൽ ഗ്രൂപ്പ് വഴി പരിചയപ്പെട്ട യുവതിയെ പ്രേംകുമാർ ഇന്ത്യയിലേക്ക് ക്ഷണിച്ചു. വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ച ശേഷം ചെറായി, ആലപ്പുഴ, കുമളി എന്നിവടങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. കുമളിയിലെ റിസോർട്ടിൽ വെച്ച് പീഡിപ്പിച്ച ശേഷം യുവതിയുടെ പക്കൽ ഉണ്ടായിരുന്ന 20000 രൂപയും വിദേശ മദ്യവും തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. പണം നഷ്ടപ്പെട്ടതോടെ തിരിച്ചു പോകാൻ സാധിക്കാതായ യുവതി കുമളി പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് കോയമ്പത്തൂരിൽ വെച്ച് പ്രതി പിടിയിലായത്. പ്രേം കുമാറിനെ യുവതിയെ പീഡിപ്പിച്ച ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. യുവതിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയയാക്കി. പ്രതി യുവതിയുമായി താമസിച്ച കുമളിയിലെ റിസോർട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. പ്രേം കുമാറിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പൊലീസ്
sexual abuse case, accuse arrested