അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതികളെ തിരിച്ചറിഞ്ഞു

goa-crime
SHARE

ഗോവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. ഇരുപതോളം പേരെ കസ്റ്റഡിയിൽ എടുത്തതിൽ നിന്നും മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് ബിഹാർ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.  പ്രതികൾ നിർമാണ തൊഴിലാളികളാണ്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വ്യാഴാഴ്ച രാത്രിയാണ് ഗോവയിലെ വാസ്കോയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെടുന്നത്. ഇവിടെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ താമസസ്ഥലത്താണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതിന് പിന്നാലെ സ്ഥലത്ത് ജോലി ചെയ്യുന്ന ഇരുപതോളം നിർമാണ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ട് പ്രതികളിലേക്ക് പൊലീസ് എത്തിയത്.  

ഇരുപത്തിരണ്ടും 24 ഉം വയസ്സുള്ള ബിഹാർ സ്വദേശികളാണ് പ്രതികൾ. കുട്ടി താമസിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രതികളും താമസിച്ചിരുന്നത്. ഈ സംഭവത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇതിൽ ഒരു പ്രതി അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ നിർമ്മാണ സ്ഥലത്തെ സൂപ്പർവൈസറോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. 

MORE IN Kuttapathram
SHOW MORE