ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; 16 വർഷത്തിന് ശേഷം നീതി; അമ്മയ്ക്ക് കൈയ്യടി

പാലായിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കടന്നു കളഞ്ഞ യഹിയാ ഖാനെ 16 വർഷങ്ങൾക്കുശേഷം ഷാർജയിൽ നിന്ന് പിടികൂടിയതിന് പിന്നിൽ കേരള പൊലീസിന്റെ മികവ് മാത്രമല്ല, ഒരു അമ്മയുടെ നിശ്ചയദാർഢ്യം കൂടിയുണ്ട്..അന്വേഷണ പുരോഗതി അറിയാൻ ഉദ്യോഗസ്ഥരെ വിളിക്കാത്ത ഒറ്റ ദിവസം പോലും ഉണ്ടായിട്ടില്ല 62 കാരിയായ ഇടപ്പാടി സ്വദേശിനിക്ക്. സ്റ്റേഷൻ, കോടതി വരാന്തകളിൽ 16 വർഷത്തോളം കയറി ഇറങ്ങിയ ആ അമ്മയുടെ നിശ്ചയദാർഢ്യമാണ് മകൾക്ക് കിട്ടിയ നീതി 

അത്യാവശ്യമായി ആശുപത്രിയിലേക്ക് പോകുന്നതിന് മകളെ ഒറ്റയ്ക്കിരുത്തി പോയതായിരുന്നു മാതാപിതാക്കൾ...  പാത്രം വിൽക്കാനായി ഇടപ്പാടിയിൽ എത്തിയ വിഴിഞ്ഞം സ്വദേശി യഹിയഖാൻ ആ വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ മകൾക്കൊപ്പം കരഞ്ഞ് ഒന്നും ചെയ്യാതിരുന്നില്ല  അമ്മ.. 16 വർഷമായി എന്നും ഉദ്യോഗസ്ഥരെ നേരിട്ട് വിളിക്കും.. രണ്ടുദിവസം കൂടുമ്പോൾ സ്റ്റേഷനിൽ പോകും.ഇതിനിടയിൽ കോടതികളെ സമീപിച്ചു 

Suspect arrested after 16 years for molesting differently abled woman