തിരുവനന്തപുരം കല്ലറയില്‍ ആരോഗ്യപ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിയായ സൈനികന്‍ വീട്ടമ്മയെ ആക്രമിച്ച കേസിലും പ്രതി. ഭരതന്നൂർ സ്വദേശി വിമൽ വേണു ആണ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ആദ്യ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അടുത്ത ആക്രമണം. വിഡിയോ റിപ്പോർട്ട് കാണാം.
രണ്ടാഴ്ച്ച മുമ്പ് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും പൊലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ പ്രതിയാണ് വിമൽ വേണു. ജയില്‍ വാസത്തിന് ശേഷം ഉപാധികളോടെ ജാമ്യത്തിലിരിക്കെയാണ് വിമല്‍ വീണ്ടും അതിക്രമം കാട്ടിയത്. ഇന്നലെ രാത്രി എട്ടരെയോടെയാണ് വിമൽ കൊച്ചാനക്കല്ലിലെ വീട്ടില്‍ അതിക്രമിച്ചുകയറിയത്. മദ്യപിച്ച് വീട്ടിലെത്തിയ വിമല്‍ ഭർത്താവിനെ അന്വേഷിച്ചു. സ്ഥലത്തില്ലെന്ന് മറുപടി നല്‍കിയതോടെ വീടിന്‍റെ വാതില്‍ ചവിട്ടി തുറന്നു. തുടര്‍ന്ന് വീട്ടമ്മയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തു. ബഹളംകേട്ട് എത്തിയ നാട്ടുകാരാണ് വിമലിനെ പിടികൂടി പാങ്ങോട് പൊലിസിനെ ഏല്‍പ്പിച്ചത്.
അടുത്ത ദിവസം ജോലിക്കായി തിരിച്ചു പോകനിരിക്കെയാണ് സൈനികന്‍ മറ്റെരു കേസില്‍ വീണ്ടും അറസ്റ്റിലായിരിക്കുന്നത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.