ഡൽഹിയിലെ ത്രിലോക്പുരിയിൽ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കിയ ഭാര്യയും മകനും അറസ്റ്റിൽ. അഞ്ജൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ പൂനത്തെയും മകന്‍ ദീപക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ ഭര്‍ത്താവിലെ മകനായ ദീപക്കാണ് മൃതദേഹം മുറിച്ചതെന്ന് പൂനം മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
ഡല്‍ഹിയെ ഞെട്ടിച്ച മറ്റൊരു കൊലയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത് ശ്രദ്ധ കൊലപാതകത്തിന്‍റെ അന്വേഷണത്തിനിടെ. ജൂണിലാണ് പൂനവും ആദ്യ ഭര്‍ത്താവിലെ മകന്‍ ദീപക്കും ചേര്‍ന്ന് അഞ്ജന്‍ദാസിനെ കൊലപ്പെടുത്തുന്നത്. പിന്നാലെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പല ദിവസങ്ങളിലായി മൃതദേഹവശിഷ്ടങ്ങള്‍ രാംലീല മൈതാന്‍, അശോക് നഗര്‍ എന്നിവിടങ്ങിലായി ഉപേക്ഷിച്ചു. മകന്‍ കത്തി ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചതെന്നും തനിക്ക് കൃത്യത്തില്‍ പങ്കില്ലെന്നും പൂനം മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് മറ്റ് ബന്ധങ്ങള്‍ക്ക് ശ്രമിച്ചതും സാമ്പത്തിക പ്രശ്നങ്ങളും കൊലയ്ക്ക് കാരണമായെന്നാണ് സൂചന.
തലയോട്ടി ഉള്‍പ്പെടെ 70 ശതമാനത്തോളം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ജൂണിൽ തന്നെ ചില മൃതദേഹഭാഗങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. ശ്രദ്ധ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സമാനമായ കേസുകൾ വീണ്ടും അന്വേഷിച്ചതോടെയാണ് ഈ കൊലപാതക വിവരവും പുറത്തുവന്നത്. മൃതദേഹ ഭാഗങ്ങളുമായി മകൻ ദീപക് പോകുന്നതും അമ്മ പൂനം പിന്തുടരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി