യുവതികൾ തന്നെ തട്ടിക്കൊണ്ടുപോയി; കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന് യുവാവ്

boy-gang-rape
SHARE

കാറിലെത്തിയ നാല് യുവതികൾ തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിന് ഇരയാക്കി എന്ന യുവാവിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണം ആരംഭിച്ച് പഞ്ചാബ് പൊലീസ്. ജലന്ധർ സ്വദേശിയായ യുവാവാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ യുവാവ് പൊലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല. 

ഫാക്ടറിയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങും വഴി യുവതികൾ തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിന് ഇരയാക്കി എന്നാണ് യുവാവിന്റെ ആരോപണം. കാറിലെത്തിയ യുവതികൾ ഒരു മേൽവിലാസം അറിയുമോ എന്ന് തിരക്കി. അതുപറഞ്ഞുകൊടുക്കുമ്പോൾ മുഖത്ത് എന്തോ സ്പ്രേ ചെയ്ത് ബോധം കെടുത്തിയ ശേഷം കാറിൽ കയറ്റി െകാണ്ടുപോയെന്ന് യുവാവ് പറയുന്നു. 

പിന്നീട് തനിക്ക് ബോധം വരുമ്പോൾ കയ്യും കാലും കെട്ടിയിട്ട നിലയിൽ ആയിരുന്നെന്നും വനമേഖലയിലാണ് കാർ നിന്നിരുന്നതെന്നും യുവാവ് പറയുന്നു. യുവതികൾ മദ്യപിച്ച ശേഷം തന്നെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. തന്നെയും മദ്യം കഴിക്കാൻ നിർബന്ധിച്ചെന്നും യുവാവ് പറയുന്നു. പിന്നീട് പുലർച്ചെ മൂന്നുമണിക്ക് തന്നെ ആളൊഴിഞ്ഞ ഇടത്ത് ഇറക്കി വിട്ട ശേഷം യുവതികൾ കടന്നു കളഞ്ഞൂവെന്ന് യുവാവ് വെളിപ്പെടുത്തുന്നു. 

യുവതികൾ പഞ്ചാബിയും ഇംഗ്ലീഷുമാണ് സംസാരിച്ചതെന്നും ഭാര്യയും കുട്ടിയുമുള്ള താൻ നാണക്കേട് ഭയന്നാണ് കേസ് െകാടുക്കാത്തതെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു. സംഭവം വിവദമായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

MORE IN Kuttapathram
SHOW MORE