ദുർമന്ത്രവാദം; 12-കാരിയുടെ കുഴിമാടം തകർത്തു; തല വെട്ടി കടത്തി; കേസ്

black-magic
SHARE

ശ്മശാനത്തില്‍ മറവുചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നു ദുര്‍മന്ത്രവാദത്തിനായി തല വെട്ടിയെടുത്ത് കടത്തി. ചെന്നൈയോടു ചേര്‍ന്നുള്ള ചെങ്കല്‍പേട്ട് ജില്ലയിലെ ചിത്രപാടിയിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ സൂര്യഗ്രഹണ സമയത്താണ് 12 വയസുകാരിയുടെ കുഴിമാടം തകര്‍ത്തു പൂജനടത്തിയ ശേഷം അജ്ഞാതര്‍ തല കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ ചെങ്കല്‍പേട്ട് പൊലീസ് കേസെടുത്ത് തിരച്ചില്‍ തുടങ്ങി.

രണ്ടാഴ്ച മുന്‍പു മരിച്ച പെണ്‍കുട്ടിയുടെ  കുഴിമാടം തുറന്നു തല അറുത്തെടുത്തു കടത്തിയ സംഭവത്തിന്റെ ഞെട്ടലിലാണു തമിഴകം. ചെങ്കല്‍പേട്ട് ജില്ലയിലെ സീതാപൂര്‍ ചിത്രപാടിയിലെ  പാണ്ഡ്യനെന്നയാളുടെ മകള്‍ കൃതിക കഴിഞ്ഞ 14നാണു മരിച്ചത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി തൂണ് ഒടിഞ്ഞുവീണു പരുക്കേറ്റായിരുന്നു മരണം. അന്നു തന്നെ തന്നെ ഗ്രാമത്തിലെ പൊതുശ്മാശാനത്തില്‍ സംസ്കരിച്ചു. ഇന്നലെ രാവിലെ ശ്മശാനത്തില്‍ പൂജകള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുപരിശോധിച്ചപ്പോഴാണു ക്രൂരത പുറത്തറിയുന്നത്. കൃതികയുടെ മൃതദേഹം സംസ്കരിച്ചിടത്ത് മഞ്ഞളും നാരങ്ങയും പഴങ്ങളുമടക്കം പൂജയ്ക്കായി ഉപയോഗിക്കുന്ന സാധനങ്ങളുണ്ടായിരുന്നു. കുഴിമാടത്തിലെ മണ്ണ് ഇളകിയ നിലയിലുമായിരുന്നു. സംശയം തോന്നിയ കുടുംബവും നാട്ടുകാരും പൊലീസില്‍ വിവരമറിയിച്ചു. 

പൊലീസും ആര്‍.ഡി.ഒയും ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരുമെത്തി  കുഴിമാടം തുറന്നുനോക്കിയപ്പോഴാണ് ശിരസ് നഷ്ടമായതായി കണ്ടെത്തിയത്. ശിരസ് കഴുത്തില്‍ നിന്നു വെട്ടിയെടുത്ത നിലയിലായിരുന്നു. തുടര്‍ന്നു സിത്താപൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഭിചാരക്രിയയ്ക്കു ദുര്‍മരണം സംഭവിച്ചരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഉപയോഗിക്കുനന്ന രീതിയുണ്ട്. ഇത്തരത്തിലുള്ള ദുര്‍മന്ത്രവാദം നടത്തുന്നവരായിരിക്കാം കുഴിമാടം തുറന്നു ശിരസ് മോഷ്ടിച്ചതെന്നാണു പൊലീസിന്റെ നിഗമനം. സൂര്യഗ്രഹണം നടക്കുമ്പോള്‍  ഇത്തരം ആഭിചാരങ്ങള്‍ക്ക് ഇരട്ടിശക്തി ലഭിക്കുമെന്ന അന്ധവിശ്വാസവുമുണ്ട്.

MORE IN Kuttapathram
SHOW MORE