കായംകുളത്ത് വീടിനു സമീപം റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. കായംകളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാര്‍ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസികളായ വിഷ്ണു, സുധീരന്‍, വിനോദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വീടിനു സമീപം മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതികള്‍ കൃഷ്ണകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയിലാണ് കായംകുളം പെരുങ്ങാല കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെ വീടിനു സമീപം റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണകുമാറിന്‍റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു.
ഇതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തിയത്. കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍ വാസികളായ വിഷ്ണു, സുധീരന്‍, വിനോദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പില്‍ എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. വീടിനു സമീപം മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് കൃഷ്ണകുമാറിനെ മൂന്നുപേരും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. പട്ടിക കൊണ്ട് അടിക്കുകയും ഇടിക്കുകയും വയറിന് ചവിട്ടുകയും ചെയ്തു. കൃഷ്ണകുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് പട്ടിക കഷ്ണവും ചെരിപ്പും തോര്‍ത്തും പൊലീസിന് കിട്ടി .
തൊട്ടടുത്തുള്ള അങ്കണവാടി കെട്ടിടത്തില്‍ നിന്ന് കൃഷ്ണകുമാറിനെ അടിക്കാന്‍വേണ്ടി പ്രതികള്‍ ഊരിയെടുത്തതാണ് പട്ടിക കഷ്ണം. െമക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു മരിച്ച കൃഷ്ണകുമാര്‍. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേല്‍നോട്ടത്തില്‍ കനകക്കുന്ന് സി.ഐ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പീടികൂടിയത്. ഇവരെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു.