പണമിടപാടിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാല്‍ കാസർകോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘം അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്‍വശം ഇറക്കിവിടുകയായിരുന്നു
കാഞ്ഞങ്ങാടുനിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് ഷെഫീഖിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ഷെഫീഖിനെ പിന്തുടര്‍ന്ന് രണ്ട് കാറുകളിലായാണ് പ്രതികള്‍ എത്തിയത്. ഫെഫീഖിന്‍റെ കാറിന് വട്ടമിട്ട് തടഞ്ഞശേഷം വലിച്ചുപുറത്തിട്ടു. പിന്നീട് അക്രമിസംഘത്തിന്‍റെ കാറില്‍ കയറ്റി. കാറിനുള്ളില്‍ വച്ച് ഷെഫീഖിനെ മര്‍ദിക്കുകയും കത്തി കഴുത്തിന് വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബേക്കലിലെത്തിയപ്പോള്‍ ഷെഫീഖിനെ മറ്റൊരു കാറിലേക്ക് മാറ്റി. എന്നാല്‍ പിന്തുടരുന്നുണ്ട് എന്നറിഞ്ഞതോടെ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്‍വശം ഷെഫീഖിനെ ഇറക്കിവിട്ടു
മുഹമ്മദ് ഷഹീർ, മുഹമ്മദ് ആരിഫ്, അഹമ്മദ് നിയാസ്, ഫിറോസ്, അബ്ദുല്‍ മനാഫ്, മുഹമ്മദ് അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം കാസര്‍കോട് സ്വദേശികളാണ്. ദുബായയിൽനിന്ന് കൊടുത്തുവിട്ട പണം എത്തേണ്ടിടത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടി കൊണ്ടുപ്പോയതെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. പ്രതികളുെട രണ്ട് കാറുകളും ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.