വിവാഹം തടയാൻ നോക്കി; പിന്നെ മക്കളെ കൊല്ലുമെന്നും ഭീഷണി: ക്രൂരത വിവരിച്ച് രതീഷ്

cherthala-murder-4
SHARE

ആലപ്പുഴ കടക്കരപ്പള്ളിയിൽ ഭാര്യസഹോദരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. യുവതിയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന്  പ്രതി രതീഷ് പോലീസിന് മുന്നിൽ വിവരിച്ചു. യുവതിയുടെ വിവാഹം നടന്നാൽ മക്കളെ ഉൾപ്പെടെ കൊലപ്പെടുത്തി നാട് വിടുമെന്ന് രതീഷ് ഭീഷണി മുഴക്കിയിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്രതിയുമായി പട്ടണക്കാട് പോലീസും,ഫൊറൻസിക് വിഭാഗവും കൊല നടന്ന വീട്ടിലെത്തിയത്. ചേർത്തലകടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണയാണ് കഴിഞ്ഞ ദിവസം സഹോദരി ഭർത്താവിൻ്റെവീട്ടിൽ കൊല്ലപ്പെട്ടത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക നഴ്സാണ് യുവതി. പ്രതിയായ രതീഷ് രണ്ട് വർഷമായി ഹരികൃഷ്ണയെ വരുതിയിലാക്കാൻശ്രമിക്കുകയായിരുന്നു. കൊല നടന്ന ദിവസം രാത്രി ഒൻപത് മണിയോടെ ജോലി കഴിഞ്ഞെത്തിയ ഹരികൃഷ്ണയെ രതീഷ്  ബൈക്കിൽ വീട്ടിൽ കൊണ്ട് വന്നു.

കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെപ്പറ്റി ചോദിച്ച് മർദിച്ചു. തല ജനലിൽ ഇടിപ്പിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ യുവതിയെ മാനഭംഗപ്പെടുത്തി. തുടർന്ന് ശ്വാസം മുട്ടിച്ച്കൊലപ്പെടുത്തി. മൃതദേഹം വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്നെങ്കിലും പിന്നീട് അകത്തെ മുറിയിൽ തന്നെ ഉപക്ഷിച്ച് രക്ഷപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം രതീഷ് പോലീസിന്മുന്നിൽ കാണിച്ച് കൊടുത്തു. കൊല്ലപ്പെട്ട യുവതിയ്ക്ക് പകരം ഡമ്മിയായി മറ്റൊരാളെഉപയോഗിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 

ഹരികൃഷ്ണയുടെ വിവാഹം തടയാനുള്ള ശ്രമം നേരത്തെ നടത്തിയ രതീഷ്യുവതിയുടെ സുഹൃത്തിന് ഭീഷണി സന്ദേശം അയച്ചിരുന്നു. വിവാഹംനടന്നാൽ മക്കളെ ഉൾപ്പെടെ കൊലപ്പെടുത്തി നാട് വിടുമെന്ന് പ്രതി ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...